39 മാരക മുറിവുകൾ; ജനനേന്ദ്രിയം മുറിഞ്ഞടര്‍ന്ന നിലയിൽ;ക്രൂരവും വൈകൃത്യവുമായ കൊലപാതക വിവരങ്ങളും ചിത്രങ്ങളും പുറത്ത്.

ബംഗളൂരു: കാമുകിക്ക് അശ്ലീല സന്ദേശമയച്ചെന്നാരോപിച്ചു കന്നഡ സൂപ്പർസ്റ്റാർ ദർശൻ തെഗുദീപയും സഹായികളും യുവാവിനെ കൊലപ്പെടുത്തിയത് ഇഞ്ചിഞ്ചായെന്നുപൊലീസ്.

കൊല്ലപ്പെട്ട രേണുകസ്വാമിയുടെ ശരീരത്തിലാകെ 39 മാരക മുറികളുണ്ടായിരുന്നുവെന്ന് കുറ്റപത്രത്തിൽ പറയുന്നു. മർദ്ദനം സഹിക്കാതെ കൊലയാളികളുടെ മുന്നിൽ കൈകൂപ്പി കരയുന്ന രേണുകാസ്വാമിയുടെ പ്രതികൾ തന്നെ പകർത്തിയ ചിത്രങ്ങൾ പുറത്തുവന്നു നടൻ ദർശൻ തെഗുദീപ നടി പവിത്ര ഗൗഡയുമായി ബന്ധം വെയ്ക്കുന്നതിനെ ഫാൻസിലെ ഒരു വിഭാഗം എതിർത്തിരുന്നു. ഈ കൂട്ടത്തിൽപെട്ട രേണുകാസ്വാമി പവിത്രയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്നാരോപിച്ചാണ് ദർശനത്തിൻ്റെ നിർദ്ദേശപ്രകാരം ഒരു സംഘം ചിത്രദുർഗയിൽ നിന്ന് ബംഗളുരുവിലേക്ക് തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയത്.

പട്ടണഗരെയിലെ ആളൊഴിഞ്ഞ സ്ഥലത്തെ ക്രൂരമായി മർദ്ദിച്ചു. ശരീരത്തിലാകെ 39 മാരക മുറിവുകളുണ്ടായിരുന്നുവെന്നാണു കുറ്റപത്രത്തിൽ പറയുന്നത്. മർദ്ദനമേറ്റ് തലയിൽ ആഴത്തിൽ മുറിവുണ്ടായി. സ്വകാര്യ ഭാഗങ്ങൾ ചതഞ്ഞരഞ്ഞു. ജനനേന്ദ്രിയും മുറിഞ്ഞടർന്ന നിലയിലായിരുന്നു ഇന്നലെ കോടതിയിൽ സമർപ്പിച്ച നാലായിരം പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. അടിയേറ്റ് ശരീരത്തിലെ എല്ലുകളെല്ലാം നുറുങ്ങിയിരുന്നു, കൊലക്കുറ്റം ഏറ്റെടുക്കാൻ ദർശൻ പ്രതികൾക്ക് വൻ തുക വാഗ്ദാനം ചെയ്തതും കണ്ടെത്തിയിട്ടുണ്ട്. വിവസ്ത്രനാക്കി മർദ്ദിക്കുന്നതിനിടെ രേണുകാ സ്വാമി കരയുന്നതിൻ്റെയും കൊല്ലപ്പെട്ടതിന് ശേഷമുള്ള വസ്ത്രങ്ങൾ ധരിച്ചതിൻ്റെയും ഫോട്ടോകളാണ് പുറത്തുവന്നത്.  

പ്രതികൾ തന്നെ പകർത്തിയതാണ് ഇവ. അതേസമയം അറസ്റ്റിനു ശേഷം പൊലീസ് പിടിച്ചെടുത്ത ദർശൻ്റെയും പവിത്രയുടെയും ഐഫോണുകളിലെ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. ഹൈദരാബാദിലെ ദേശീയ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നടത്തിയ ശ്രമങ്ങളാണ് പരാജയപ്പെട്ടത്. ഗുജറാത്തിലെ ഫോറൻസിക് സയൻസ് സർവകലാശാലയിലെ ഫോണുകൾ പരിശോധിക്കാനാണ് നിലവിൽ അന്വേഷണ സംഘത്തിൻ്റെ തീരുമാനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !