തിരുവനന്തപുരം: വട്ടിയൂർക്കാവ് ജംഗ്ഷന് സമീപം കാനറ ബാങ്കിൻ്റെ എടിഎം കൗണ്ടർ കുത്തിത്തുറന്നു പണം കവരാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു.
ബീഹാറിലെ അരേറിയ ജില്ലയിൽ മോഹൻപൂർ, രാംപൂർ ബുദ്ധേശ്രീയിൽ മുഹമ്മദ് തൻവീറിനെയാണ് (29) പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വട്ടിയൂർക്കാവിന് സമീപമുള്ള ഹോട്ടലിലെ ജീവനക്കാരനാണ്. സെപ്റ്റംബർ 21ന് രാത്രിയാണ് സംഭവം. എടിഎം കൗണ്ടറിനുള്ളിൽ പ്രവേശിച്ച് മെഷീൻ്റെ മുൻവശം താഴ്ഭാഗത്തുള്ള പാനൽ ഡോർ പൂട്ട് പൊട്ടിച്ച് തുറന്ന ശേഷം ബാറ്ററി പാനൽ ഇളക്കി മാറ്റുന്ന സമയം സെക്യൂരിറ്റി കൺട്രോളിൽ അലാറം മുഴങ്ങിയതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
എസ്.എച്ച്.ഒ. അജീഷ്. എസ്.ഐമാരായ ബൈജു, അരുൺ കുമാർ, വിജയകുമാർ, സുരേഷ് കുമാർ, മനോഹരൻ, സി.പി.ഒ. രാജേഷ്, ഷാഡോ ടീം അംഗമായ രാജീവ് എന്നിവർ അടങ്ങിയ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണത്തിലാണ് പ്രതി വലയിലായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.