ഏറ്റുമാനൂർ : വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥൻ നേരെ കയർക്കുകയും, ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.
ഏറ്റുമാനൂർ പട്ടിത്താനം ഭാഗത്ത് ചുക്കനാനിയിൽ വീട്ടിൽ ജഗൻ ജോസ് (42) ആണ് ഏറ്റുമാനൂർ പോലീസ് പിടിയിലായത്. ജൂലൈ 19 ആം തീയതി രാത്രി 11:45 മണിയോടുകൂടി ഏറ്റുമാനൂർ പോലീസ് കോട്ടമുറി ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ ഇയാളും സുഹൃത്തുക്കളും കാറിൽ എത്തുകയും പോലീസ് ഉദ്യോഗസ്ഥൻ വാഹനം പരിശോധന നടത്തുന്നതിനിടെ ഈ ഉദ്യോഗസ്ഥനെ ചീത്ത വിളിക്കുകയും ചെയ്തു.
തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു തിരച്ചിലിൽ പ്രവീൺ രാജു (32), ക്രിസ്റ്റിൻ.സി ജോസഫ്(27) എന്നിവരെ പിടികൂടി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇയാൾ കൂടി പോലീസിൻ്റെ പിടിയിലാവുന്നത്.
ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ അൻസിൽ എ.എസിൻ്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. ഇയാൾ ഏറ്റുമാനൂർ, കിടങ്ങൂർ, കടുത്തുരുത്തി, കുറവിലങ്ങാട്, പാലാ, ഗാന്ധിനഗർ തുടങ്ങിയ സ്റ്റേഷനുകളിലെ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.