കൽപ്പറ്റ: കർണാടകയിൽ നിന്നു കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. 30 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന കർണാടക ബൈരക്കുപ്പ സ്വദേശി സന്തോഷ് (38) ആണ് പിടിയിലായത്.
പിടികൂടുമ്പോൾ ഇയാളുടെ പക്കൽ കഞ്ചാവുണ്ടായിരുന്നു. ലഹരി വിരുദ്ധ സ്ക്വാഡും തിരുനെല്ലി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.ഓപ്പറേഷൻ ആഗ്, ഡി ഹണ്ട് എന്നിവയുടെ ഭാഗമായി ശനിയാഴ്ച ബാവലയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. ഇയാൾ സഞ്ചരിച്ച കാറിന്റെ ഡാഷ് ബോർഡിൽ ഒളിപ്പിച്ച നിലയിൽ പത്ത് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
2019ലാണ് 30 കിലോ കഞ്ചാവുമായി വാഹനത്തിൽ വരുന്നതിനിടെ ഇയാളെ എക്സൈസ് പിടികൂടിയിരുന്നു. എന്നാൽ അന്ന് വാഹനം ഉപേക്ഷിച്ച് സന്തോഷ് രക്ഷപ്പെടുകയായിരുന്നു.
എക്സൈസ് രജിസ്റ്റർ ചെയ്ത കേസിൽ ഒളിവിലായിരുന്ന ഇയാൾക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.