പണി ചോദിച്ച് വാങ്ങി: ഹെല്‍മെറ്റ് മോഷണം പോയി, പൊലീസ് കേസെടുത്തില്ല, യുവാവ് നേരെ പോയത് കോടതിയിലേക്ക് അന്വേഷണം,,

ഉത്തർ പ്രദേശ്: ഹെല്‍മെറ്റ് മോഷണം പോയി, പിന്നാലെ നിയമപോരാട്ടവുമായി അഭിഭാഷകൻ. കഴിഞ്ഞ മാസം ലഖ്‌നൗ ജനറല്‍ പോസ്റ്റ് ഓഫീസില്‍ വച്ചാണ് അഭിഭാഷകന്റെ ഹെല്‍മറ്റ് മോഷണം പോയത്.

പിന്നാലെ, 33 -കാരനായ അഡ്വ. പാണ്ഡെ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍, കെസെടുക്കാൻ പൊലീസ് വിസമ്മതിച്ചതോടെ യുവാവ് നേരെ കോടതിയെ സമീപിക്കുകയായിരുന്നു. 

എന്തായാലും ഇപ്പോള്‍ കോടതി നിർദ്ദേശപ്രകാരം സംഭവത്തില്‍ കേസെടുത്തു കഴിഞ്ഞു. ഓഗസ്റ്റ് 17 -ന് ഉച്ചയ്ക്ക് 2.24 ഓടെയാണ് ജനറല്‍ പോസ്റ്റ് ഓഫീസില്‍ വച്ച്‌ തന്റെ കറുത്ത ഹെല്‍മെറ്റ് മോഷണം പോയത് എന്നാണ് പാണ്ഡെ പറയുന്നത്.

 കോടതി പുറപ്പെടുവിച്ച നോട്ടീസ് അയയ്ക്കാൻ പോയപ്പോഴാണ് പോസ്റ്റ് ഓഫീസില്‍ വച്ച്‌ ഹെല്‍മെറ്റ് മോഷ്ടിക്കപ്പെട്ടത് എന്നും പാണ്ഡെ പിടിഐയോട് പറഞ്ഞു.

അവിടെ വരിയില്‍ നില്‍ക്കുകയായിരുന്ന ആരോ ആണ് തന്റെ ഹെല്‍മെറ്റ് മോഷ്ടിച്ചത് എന്നും യുവാവ് ആരോപിക്കുന്നു. ആ ഹെല്‍മറ്റ് ഞാൻ ഒരു പ്രത്യേക അവസരത്തില്‍ വാങ്ങിയതോ ആരും എനിക്ക് സമ്മാനിച്ചതോ ഒന്നും അല്ല. എന്നിരുന്നാലും, ഇത് ഒരു സർക്കാർ സ്ഥാപനത്തില്‍വച്ച്‌ മോഷ്ടിക്കപ്പെടുക എന്നത് ഒരു ഗുരുതരമായ പ്രശ്നമാണ് എന്നാണ് പാണ്ഡെ പറയുന്നത്. 

ആദ്യം താൻ പ്രദേശത്തെ പൊലീസ് സ്റ്റേഷനിലാണ് ചെന്നത്. എന്നാല്‍, കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. അതുകൊണ്ടാണ് തനിക്ക് കോടതിയെ സമീപിക്കേണ്ടി വന്നത് എന്നും പാണ്ഡെ പറഞ്ഞു. 

10-15 ദിവസം മുമ്പ് താൻ വാങ്ങിയ ഹെല്‍മെറ്റാണത്. ഒരു ഹെല്‍മെറ്റ് പോയതല്ല വിഷയം. ഒരു സർക്കാർ സ്ഥാപനത്തില്‍ നിന്നും അത് മോഷണം പോയി, 

പൊലീസ് കേസെടുക്കാൻ വിസമ്മതിച്ചു എന്നതാണ് വിഷയം എന്നും പാണ്ഡെ പറഞ്ഞു. എന്തായാലും കോടതി നിർദ്ദേശപ്രകാരം പൊലീസ് കേസെടുത്തു. ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !