ടെക്സസ്: മൂന്ന് മാസം പ്രായമുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ പിതാവിന്റെ വധശിക്ഷ നടപ്പാക്കി ട്രാവിസ് മുള്ളിസിനെ(38) ആണ് കുത്തിവയ്പിലൂടെ വധിച്ചത്.
16 വർഷങ്ങള്‍ക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാമുകിയുമായി വഴക്കിട്ട ശേഷം മുള്ളിസ് മകനുമായി ഗാല്‍വെസ്റ്റണിലേക്ക് കാറില്‍ പോയി. തുടർന്ന് കാർ നിർത്തിയിട്ട ശേഷം ഇയാള്‍ മകനെ ലൈംഗികമായി പീഡിപ്പിച്ചു. കുഞ്ഞ് കരയാൻ തുടങ്ങിയതോടെ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നു.പിന്നീട് റോഡരികില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. മുള്ളിസ് സംസ്ഥാനം വിട്ടെങ്കിലും പിന്നീട് ഫിലാഡല്‍ഫിയ പോലീസില്‍ കീഴടങ്ങിയിരുന്നു. ടെക്സസില്‍ ഈ വർഷം വധിക്കപ്പെട്ട നാലാമത്തെ തടവുകാരനാണ് മുള്ളിസ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.