റാന്നിയില്‍ ഇന്നലെ രാത്രി ഉണ്ടായ സ്‌ഫോടനം പൊള്ളലേറ്റ ആസാം സ്വദേശിയുടെ നില അതീവ ഗുരുതരം

പത്തനംതിട്ട: റാന്നിയില്‍ ഇന്നലെ രാത്രി ഉണ്ടായ സ്‌ഫോടനം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. 

60 ശതമാനത്തോളം പൊള്ളലേറ്റ ആസാം ഉടല്‍ഗുരി സോനാ ജൂലി ഗണേഷ് കൗറി(28)ന്റെ നില അതീവ ഗുരുതരം. ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

ഞായറാഴ്ച രാത്രി 9.15 ടെയാണ് വലിയ പൊട്ടിത്തെറി നടന്നത്. റാന്നി ഹെഡ് പോസ്‌റ്റോഫീസിനു മുമ്പിലുള്ള ഇടശേരിയില്‍ കുര്യാക്കോസിന്റെ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. 

മുറിയുടെ കതക് ദൂരത്തേയ്ക്ക് തെറിച്ചു പോയിട്ടുണ്ട്. ഗണേഷ് ഭക്ഷണം തയാറാക്കുന്നതിന് വേണ്ടി അരി കഴുകി ഗ്യാസില്‍ വയ്ക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നതാണ് അപകടകാരണമെന്ന നിഗമനത്തിലാണ് ഫയര്‍ ഫോഴ്‌സും പോലീസും. ഉടന്‍ തന്നെ ഗണേഷിനെ റാന്നി താലൂക്ക് ആശുപത്രിയിലും നില ഗുരുതരമായതിനാല്‍ അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

ഗണേഷ് കൗര്‍ കഴിഞ്ഞ മൂന്നുമാസമായി റാന്നി മാമുക്കിലെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് എതിര്‍വശം പ്രവര്‍ത്തിക്കുന്ന തോട്ടമണ്‍ വിളയില്‍വീട്ടില്‍ നവീന്‍െ്‌റ വിളയില്‍ ട്രേഡിങ് കമ്പനി എന്ന ടയര്‍ കടയില്‍ ജോലി നോക്കി വരികയായിരുന്നു. ഇതിന് മുന്‍പ് ഏറ്റുമാനൂരില്‍ ഉള്ള ടയര്‍ കടയിലാണ് ജോലി ചെയ്തിരുന്നത്. 

ടയര്‍ കടയ്ക്ക് അവധിയായതിനാല്‍ ഗണേഷ് കോട്ടയത്ത് പോയി തിരികെ റൂമിലെത്ത ചോറ് ഉണ്ടാക്കുവാനായി ഗ്യാസ് സ്റ്റൗ ഓണാക്കി ലൈറ്റര്‍ കത്തിച്ച സമയമാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് ഗണേഷ് പോലീസിന് മൊഴി നല്‍കി. പോലീസ് മുറി സീല്‍ ചെയ്തിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !