പി വി അന്‍വര്‍ എംഎല്‍എയെ തള്ളി സിപിഎം മുന്‍ കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി ജയരാജന്‍ ഫേസ്ബുക്കില്‍

കണ്ണൂർ: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും എ.ഡി.ജി.പി എം ആർ അജിത് കുമാറിനുമെതിരെ അതീവ ഗുരുതരമായ ആരോപണം ഉന്നയിച്ച പി വി അന്‍വര്‍ എംഎല്‍എയെ തള്ളി സിപിഎം മുന്‍ കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി ജയരാജന്‍ രംഗത്തെത്തി. പി വി അന്‍വറിനെതിരായ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് പി ജയരാജന്‍ ഈ കാര്യത്തിൽ തൻ്റെ നിലപാട് വ്യക്തമാക്കിയത്. 

പി വി അന്‍വറിന് പരോക്ഷ പിന്തുണ നല്‍കുന്നത് പി ജയരാജനാണെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് തൻ്റെ നിലപാട് വ്യക്തമാക്കി പി ജയരാജന്‍ രംഗത്തെത്തിയത്. അതേസമയം, പി ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ അന്‍വറിനെ പിന്തുണച്ചുള്ള  കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും എ.ഡി.ജി.പി എം. ആർ അജിത് കുമാറിനുമെതിരെ അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പാര്‍ട്ടിയേയും സര്‍ക്കാരിനേയും കടുത്ത പ്രതിസന്ധിയിലാക്കയിരുന്നു. മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് പരാതി നല്‍കിയ ശേഷവും അന്‍വര്‍ വാര്‍ത്താസമ്മേളനത്തിലൂടെ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. പ്രതിപക്ഷം വിഷയം ഏറ്റെടുത്തതോടെ കഴിഞ്ഞ ദിവസം വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പി വി അന്‍വറിനെ തള്ളി പറഞ്ഞിരുന്നു. 

അന്‍വറിന്റേത് ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലമല്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. അന്‍വറിന്റെ വഴി വേറെയാണ്. കോണ്‍ഗ്രസില്‍ നിന്നാണ് അന്‍വര്‍ വന്നതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. ഇതിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി പ്രസ്താവന ഇറക്കിയത്. ഇതോടെ പാർട്ടി പി.ബി അംഗം എ.വിജയരാഘവൻ, എം.എ റഹീം എം.പി എന്നിവർക്കു പിന്നാലെയാണ് പി ജയരാജനും അൻവറിനെതിരെ രംഗത്തുവന്നത്. 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !