നാഗ്പൂർ: യാത്രക്കാരന് അപസ്മാരം ഉണ്ടായതിനെ തുടർന്ന് ഒമാനിലേക്ക് പോവുകയായിരുന്ന വിമാനം നാഗ്പൂരില്‍ അടിയന്തരമായി ഇറക്കി. സലാം എയറിന്റെ വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്.
33കാരനായ യാത്രക്കാരൻ മുഹമ്മദ് ഖൈറിന് യാത്രാമധ്യേ രണ്ടുതവണ അപസ്മാരം ഉണ്ടാവുകയായിരുന്നു. ആദ്യ തവണ അപസ്മാരത്തെ തുടർന്ന് യാത്രക്കാരന്റെ വായില്‍ നിന്ന് നുരയും വന്നു.അടിയന്തര ലാൻഡിങ്ങിന് ശേഷം നാഗ്പൂരിലെ കിംസ്-കിംഗ്സ്വേ ഹോസ്പിറ്റലിലെ മെഡിക്കല്‍ റെസ്പോണ്‍സ് ടീം വിമാനത്തിനുള്ളില്‍ കയറി യാത്രക്കാരനെ പരിശോധിച്ചു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.
എമർജൻസി മെഡിസിൻ വിഭാഗം വിദഗ്ധൻ ഡോ. രൂപേഷ് ബൊക്കാഡെയുടെ നേതൃത്വത്തില്‍ രോഗിയെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ആവശ്യമായ വൈദ്യസഹായം നല്‍കുന്നതായും ആശുപത്രി അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.