കോലഞ്ചേരി: ആദ്യമെത്തുന്ന 10 പേർക്ക് 2000 രൂപ വിലയുള്ള ഹെല്‍മെറ്റ് ഒരു രൂപയ്ക്ക് കിട്ടുമെന്നറിഞ്ഞ് കടയ്ക്കു മുന്നില്‍ പായ വിരിച്ച് യുവാക്കള്‍ കിടന്നുറങ്ങി.
കോലഞ്ചേരിയില്‍ തുടങ്ങിയ കടയിലാണ് ആദ്യ മൂന്നു ദിവസത്തേക്ക് ഓഫർ ഇട്ടത്. നാട്ടുകാർ വിശ്വസിച്ചില്ലെങ്കിലും ആലപ്പുഴ, ഇടുക്കി ജില്ലയില്‍ നിന്ന് പുലർച്ചെ എത്തിയവർ ആദ്യ ദിവസം ഹെല്‍മെറ്റുമായി മടങ്ങി. അപ്പോഴാണ് സംഗതി സത്യമാണെന്ന് നാട്ടുകാർക്ക് മനസിലായത്.രണ്ടാം ദിവസമെങ്കിലും ഹെല്‍മെറ്റ് സ്വന്തമാക്കണമെന്ന് നിശ്ചയിച്ച കോലഞ്ചേരി കറുകപ്പിള്ളിക്കാരായ മൂന്നു യുവാക്കള്‍ പായും തലയണയും വാങ്ങി രാത്രി കടയ്ക്കു മുന്നില്‍ കിടപ്പായി.
അങ്ങനെ, ബേസില്‍ എല്‍ദോ, സന്ദീപ്, ബോണി പോള്‍ എന്നിവർ ഓഫർ നേടി. പുലർച്ചെ 25ലേറെ യുവാക്കള്‍ എത്തിയെങ്കിലും ഏഴു പേർക്കു കൂടി മാത്രമേ ഓഫർ ലഭിച്ചുള്ളൂ. ഇന്നുകൂടിയായിരുന്നു ഓഫറുണ്ടായിരുന്നത് രാത്രിയിലെ കൊതുകു പടയെ സഹിച്ചെങ്കിലും നഷ്ടമില്ലെന്നാണ് യുവാക്കളുടെ ആശ്വാസം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.