മുംബൈ: മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതീക്ഷ ഫൗണ്ടേഷന്‍റെ ഈ വർഷത്തെ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു.
സ്വദേശത്തും വിദേശത്തുമായി തങ്ങളുടെ കർമ്മ മേഖലകളിൽ കഴിവ് തെളിയിച്ച മലയാളികൾക്കാണ് പുരസ്ക്കാരം നൽകുന്നത്. സിനിമാമേഖലയിലെ മികച്ച സംഭാവനകൾക്ക് പ്രശസ്‌ത സിനിമ സീരിയൽ താരം ശങ്കറിനും പ്രമുഖ സിനിമാനിർമ്മാതാവ് ഗുഡ്നൈറ്റ് മോഹനും ' ലൈഫ് ടൈം അച്ചീവ്‌മെന്‍റ് ' പുരസ്‌ക്കാരങ്ങൾ സമ്മാനിക്കും.സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ മികച്ച പ്രവർത്തങ്ങൾക്ക് സണ്ണിതോമസ് ,ഡെന്നിസ് അമൃതഗിരി , ടി.ആർ. ദേവൻ (ഫേസ് ഫൗണ്ടേഷൻ ) എ.അബൂബക്കർ ,ശ്രീകുമാർ കൊടുങ്ങല്ലൂർ, സഞ്ജന സൈമൺ , മുതിർന്ന മാധ്യമപ്രവർത്തകൻ കാട്ടൂർ മുരളി കായിക രംഗത്ത് പ്രതിഭ തെളിയിച്ച ശ്രീധന്യ , സിന്ധു അച്യുതൻ ,അജിത (യോഗ ) കലാരംഗത്തെ മികവിന് കലാമണ്ഡലം നിസരി (സംഗീതം ), റിയ ഇഷ (അഭിനയം )
അദ്രിജ പണിക്കർ (ഭരത നാട്യം ) സഞ്ജു ഉണ്ണിത്താൻ ( സിനിമ ) ഗീത പ്രസാദ് (പാരമ്പര്യ മാന്ത്രികൻ), ബി .ഗോപിനാഥ പിള്ള കെ .സോമൻ നായർ, ജോയൽ സാം തോമസ് (വ്യവസായം )ഹരീഷ് ഷെട്ടി (ഹോസ്പിറ്റലിറ്റി )എന്നിവർക്ക് സെപ്റ്റംബർ 29 ന് , വസായ് റോഡ് വെസ്റ്റിലുള്ള ശ്രീ അയ്യപ്പ മന്ദിർ ആഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന. പ്രതീക്ഷ ഫൗണ്ടേഷൻ്റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ വെച്ച് പുരസ്‌ക്കാരങ്ങൾ സമർപ്പിക്കും.
പരിപാടിയുടെ ഉദ്‌ഘാടനം മഹാരാഷ്ട്ര ഗവർണ്ണർ സിപി രാധാകൃഷ്ണൻ നിർവ്വഹിക്കും . കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി ,ശ്രീപദ് നായിക്ക് , പാൽഘർ എംപി - ഹേമന്ത് വിഷ്‌ണു സവാര എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.മുൻ ബിജെപി കേരളം സംസ്‌ഥാന അധ്യക്ഷൻ പികെ കൃഷ്‌ണദാസ് കൂടാതെ മുൻ mla വിവേക് പണ്ഡിറ്റ് , പാൽഘർ mla ശ്രീനിവാസ് വൻക,ദാനു നഗരസഭാംഗം ഭരത് രാജ്‌പുത് ,അർനാള സർപഞ്ച് മഹേന്ദ്രപാട്ടീൽ തുടങ്ങിയ രാഷ്ട്രീയരംഗത്തെ പ്രമുഖരുംകേന്ദ്രീയ നായർ സംഘടനയുടെ അധ്യക്ഷൻ ഹരികുമാർ മേനോൻ ,പാർത്ഥൻ പിള്ള -നാസിക് , ,മാധ്യമ പ്രവർത്തകൻ ഷിജു പടിഞ്ഞാറ്റിങ്കര ,ജയന്ത് നായർ , തുടങ്ങി സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധിപേർ ചടങ്ങിൽ പങ്കെടുക്കും.
കലാമണ്ഡലം നിസരിയും സംഘവും അവതരിപ്പിക്കുന്ന ഗാനമേള ,നൃത്തനൃത്യങ്ങൾ തുടങ്ങിയ കലാപരിപാടികളും ഓണസദ്യയുമുണ്ടായിരിക്കും. ഏവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായും മുഖ്യ സംഘാടകൻ ഉത്തംകുമാർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.