ന്യൂഡല്‍ഹി: രാജി തീരുമാനത്തില്‍ ഉറച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയെ കാണാനായി കെജ്രിവാള് സമയം തേടി.
ചൊവ്വാഴ്ച അദ്ദേഹം രാജിവെച്ചേക്കുമെന്നാണ് ഉന്നതവൃത്തങ്ങളില്നിന്നുള്ള സൂചന.അരവിന്ദ് കെജ്രിവാളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ചൊവ്വാഴ്ച വൈകീട്ട് നാലരയ്ക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയതായാണ് വിവരം. ഈ കൂടിക്കാഴ്ചയില്‍ അദ്ദേഹം രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറും.അതിനിടെ, അടുത്ത നടപടികള്‍ ചര്‍ച്ചചെയ്യുന്നതിനായി ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി യോഗം ഡൽഹിയിൽ ചേര്‍ന്നു. ചൊവ്വാഴ്ച രാവിലെ 11:30-ന് നടക്കുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുക.
നേരത്തേ മുതിര്‍ന്ന നേതാക്കളായ മനീഷ് സിസോദിയയും രാഘവ് ഛന്ദയും അരവിന്ദ് കെജ്രിവാളിന്റെ വസതിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു.
അടുത്ത മുഖ്യമന്ത്രിയെ കുറിച്ചുള്ള സാധ്യതാ ചര്‍ച്ചയാണ് നേതാക്കള്‍ നടത്തിയത്. ഞായറാഴ്ചയാണ് ഏവരേയും ഞെട്ടിച്ചുകൊണ്ട് താന്‍ രണ്ടുദിവസത്തിനകം രാജിവെക്കുമെന്ന് അരവിന്ദ് കെജ്രിവാള് പ്രഖ്യാപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.