ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഇന്ന് രാവിലെയാണ് സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്തമായി ഓപ്പറേഷൻ നടത്തിയത്.
ഏറ്റുമുട്ടൽ തുടരുകയാണ്. വെള്ളിയാഴ്ച കഠ‌്‌വയിലെ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.
കഴിഞ്ഞ ദിവസം കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 2 സൈനികർ വീരമൃത്യു വരിച്ചിരുന്നു. 2 പേർക്കു പരുക്കേറ്റു.വിപൻ കുമാർ, അർവിന്ദ് സിങ് എന്നിവരാണു വീരമൃത്യു വരിച്ചത്.
ഛത്രൂ പൊലീസ് സ്റ്റേഷൻ പരിധിയിലെ വനമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് ഉച്ചയ്ക്കു മൂന്നരയ്ക്കാണു സേനയും പൊലീസും ചേർന്നു പരിശോധന തുടങ്ങിയത്. ഇതിനിടെയുണ്ടായ വെടിവയ്പിൽ 4 സൈനികർക്കു പരുക്കേറ്റു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.