മാമി തിരോധാനക്കേസ്; എ.ഡി.ജി.പി. അജിത് കുമാർ വഴി റിപ്പോർട്ട് അയച്ചു; ഡി.ജി.പിക്ക് അതൃപ്തി

തിരുവനന്തപുരം: കോഴിക്കോട്ടെ വ്യാപാരി മാമിയുടെ തിരോധാനക്കേസന്വേഷണവുമായി ബന്ധപ്പെട്ട് ഡി.ജി.പിക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്.

ഡി.ജി.പി വിലക്കിയിട്ടും റിപ്പോർട്ടുകൾ എ.ഡി.ജി.പി. അജിത് കുമാർ വഴി അയക്കുന്നത് തുടർന്നതാണ് അതൃപ്തിക്കിടയാക്കിയത്.

മലപ്പുറം മുൻ എസ്.പി. ശശിധരനും കോഴിക്കോട് കമ്മിഷണറുമാണ് നിർദേശം അവഗണിച്ച് ആരോപണ വിധേയനായ എ.ഡി.ജി.പി. വഴി റിപ്പോർട്ടുകൾ അയച്ചത്. ഇതുസംബന്ധിച്ച ഇരുവരോടും വിശദീകരണം തേടാൻ ഡി.ജി.പി. നിർദേശം നൽകി.

മലപ്പുറം എസ്.പി.യുടെ കീഴിലുള്ള സ്ക്വാഡും കോഴിക്കോട് കമ്മീഷണറുടെ കീഴിലുള്ള ഉദ്യോഗസ്ഥരുമാണ് കേസ് അന്വേഷിച്ചിരുന്നത്. 

പി.വി. അൻവറിന്റെ ആരോപണത്തിന് പിന്നാലെ, തിരോധാനം സംബന്ധിച്ചുള്ള അന്വേഷണ ഫയലുകൾ, റിപ്പോർട്ടുകൾ എ.ഡി.ജി.പി. അജിത് കുമാർ മുഖേന ഡി.ജി.പിക്ക് അയക്കരുതെന്നും ഡി.ഐ.ജിയോ ഐ.ജിയോ വഴി റിപ്പോർട്ട് അയക്കാനായിരുന്നു ഡി.ജി.പിയുടെ നിർദേശം. 

എന്നാൽ നിർദേശം അവഗണിച്ചു കൊണ്ട് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ ടി. നാരായണനും അന്നത്തെ മലപ്പുറം എസ്.പി. ശശിധരനും റിപ്പോർട്ടുകൾ എം.ആർ. അജിത് കുമാർ വഴി അയച്ചു കൊണ്ടിരുന്നുവെന്നാണ് വിവരം.

നിലവിൽ മാമി തിരോധാനക്കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. അതിന് മുമ്പുള്ള നടപടിക്രമങ്ങളിലാണ് ഇപ്പോൾ ഡിജിപി അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !