കാണ്‍പൂര്‍: ദേശീയ പാതയില്‍ യുവതിയുടെ മൃതദേഹം തല അറുത്തുമാറ്റിയ നിലയില്‍ കണ്ടെത്തി. നഗ്നമായ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ദേശീയപാതയില്‍ ഉപേക്ഷിച്ചതായാണ് സംശയം.
ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടിട്ടും യുവതിയെ കുറിച്ച് പൊലീസിന് യാതൊരു സൂചനയും ലഭിച്ചിട്ടില്ല.
യുവതിയെ തിരിച്ചറിയാനായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചു വരികയാണ്. മൂന്ന് ടീമുകളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
എന്നാല്‍, യുവതിയുടെ മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് സിസിടിവികള്‍ ഇല്ലെന്നത് പൊലീസിന് വെല്ലുവിളിയാകുകയാണ്. സംഭവ സ്ഥലത്ത് നിന്ന് ഏകദേശം 3 കിലോ മീറ്റര്‍ അകലെയുള്ള ഒരു സിസിടിവിയിലെ ദൃശ്യങ്ങളില്‍ ഒരു യുവതി ഒറ്റയ്ക്ക് നടന്ന് പോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
ദേശീയപാതയില്‍ നിന്ന് കണ്ടെത്തിയ ചെരിപ്പിന്റെയും വസ്ത്ര ഭാഗങ്ങളുടെയും സമാനമായ ചെരിപ്പും വസ്ത്രവുമാണ് ഈ യുവതി ധരിച്ചിരിക്കുന്നത്. ഈ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
മരണ കാരണം കണ്ടെത്താനായി യുവതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. ഫോറന്‍സിക് സംഘം സ്ഥലത്ത് എത്തുകയും മൃതദേഹത്തില്‍ നിന്നുള്ള സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയും കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് സമാജ്വാദി പാര്‍ട്ടി നേതാവും എംപിയുമായ അഖിലേഷ് യാദവ് രംഗത്തെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.