ഹരിയാനയിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പാക്കിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം മുഴക്കുന്നു; അമിത് ഷാ

ചണ്ഡിഗഡ്: ഹരിയാനയിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പാക്കിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം മുഴക്കുന്നുവെന്നു ബിജെപി നേതാവ് അമിത് ഷാ. പ്രീണന രാഷ്ട്രീയം കൊണ്ട് കോൺഗ്രസ് അന്ധരായെന്നും ബാദ്ഷാപൂരിൽ നടന്ന റാലിയിൽ അദ്ദേഹം പറഞ്ഞു.


‘‘ഞാൻ ഹരിയാനയിൽ ഒരു പുതിയ പ്രവണത കാണുന്നു. കോൺഗ്രസ് വേദികളിൽ പാക്കിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യങ്ങൾ ഉയരുന്നു. ‘പാക്കിസ്ഥാൻ സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിക്കുമ്പോൾ രാഹുൽ ഗാന്ധി എന്തിനാണ് മിണ്ടാതിരുന്നത് എന്നാണ് ഞാൻ അദ്ദേഹത്തോട് ചോദിക്കുന്നത്. 

കശ്മീർ നമ്മുടേതാണോ അല്ലയോ? ആർട്ടിക്കിൾ 370 നീക്കം ചെയ്യണമോ വേണ്ടയോ? ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുമെന്ന് കോൺഗ്രസും രാഹുൽ ബാബയും പറയുന്നു. രാഹുൽ ഗാന്ധിയുടെ മൂന്ന് തലമുറകൾക്ക് പോലും ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാൻ കഴിയില്ല. ഹരിയാനയിലെ യുവാക്കൾ കശ്മീരിനെ സംരക്ഷിക്കാൻ ഒരുപാട് ത്യാഗങ്ങൾ ചെയ്തു. അത് വെറുതെയാകില്ല’’ – അമിത് ഷാ പറഞ്ഞു.

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ വഖഫ് ഭേദഗതി ബിൽ സർക്കാർ കൊണ്ടുവരുമെന്നും അമിത് ഷാ പറഞ്ഞു. വഖഫ് ബോർഡ് നിയമം ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ടല്ലേയെന്ന് ചോദിച്ച അദ്ദേഹം ഈ ശീതകാല സമ്മേളനത്തിൽ തങ്ങൾ അത് മെച്ചപ്പെടുത്തി നേരെയാക്കുമെന്നും പറഞ്ഞു. ഒക്ടോബർ 5നാണ് ഹരിയാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. കശ്മീരിലും ഹരിയാനയിലുമായി ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !