കോഴിക്കോട്: ചികിത്സാ പിഴവ് മൂലം രോഗി മരിച്ചെന്ന് ആരോപണം. കോട്ടക്കടവ് ടി.എം.എച്ച്. ആശുപത്രിക്കും ആർ.എം.ഒ. അബു എബ്രഹാം ലൂക്കിനുമെതിരേ രോഗിയുടെ ബന്ധുക്കൾ ഫറോക്ക് പോലീസിൽ പരാതി നൽകി. നെഞ്ചുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ രോഗിയാണ് മരിച്ചത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ എം.ബി.ബി.എസ്. ബിരുദധാരിയല്ലെന്നും ആരോപണമുണ്ട്.
കടലുണ്ടി പൂച്ചേരിക്കുന്ന് പച്ചാട്ട് ഹൗസിൽ വിനോദ് കുമാർ ആണ് മരിച്ചത്. സെപ്റ്റംബർ 23-ന് പുലർച്ചെ 4.30-ഓടെയാണ് കടുത്ത നെഞ്ചുവേദനയും ചുമയും മൂലം ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ നൽകാതെ രക്തപരിശോധനയ്ക്കും ഇ.സി.ജിയ്ക്കും നിർദ്ദേശിച്ചു. അരമണിക്കൂറിനുള്ളിൽ രോഗി മരിച്ചുവെന്നാണ് പരാതി.
വിനോദിന്റെ മകൻ അശ്വിനും സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തിലാണ് ആർ.എം.ഒ. എം.ബി.ബി.എസ്. ബിരുദധാരിയല്ലെന്ന് മനസ്സിലായത്. കഴിഞ്ഞ അഞ്ച് വർഷമായി ഈ ആശുപത്രിയിൽ ആർ.എം.ഒ. ആണ് അബു എബ്രഹാം ലൂക്ക്. പരാതിയെത്തുടർന്ന് ആർ.എം.ഒ. സ്ഥാനത്തുനിന്ന് ഇയാളെ മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.