എം.ആര്‍. അജിത്കുമാറിനെതിരേ വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം മാത്രം; കേസെടുത്ത് അന്വേഷിക്കില്ല

തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരേ വിജിലന്‍സ് നടത്തുക പ്രാഥമിക അന്വേഷണം മാത്രമെന്ന് റിപ്പോർട്ട്.

ഉദ്യോ​ഗസ്ഥനെതിരെ കേസെടുത്ത് അന്വേഷിക്കില്ല. ആറ് മാസത്തിന് ശേഷം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

എസ്.പി. ജോണിക്കുട്ടിയുടെ നേതൃത്വത്തിൽ വിജിലൻസ് തിരുവനന്തപുരം പ്രത്യേക അന്വേഷണ യൂണിറ്റ്-ഒന്നിനാണ് അന്വേഷണച്ചുമതല. 

എസ്.പി. സുജിത് ദാസിനെതിരായ പരാതികളും ഇതേ യൂണിറ്റാണ് അന്വേഷിക്കുന്നത്

ആറു മാസത്തെ അന്വേഷണത്തിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. ആരോപണങ്ങളിൽ കേസെടുക്കേണ്ടതുണ്ടോ എന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്‌. 

ആരോപണങ്ങളിൽ കഴമ്പുണ്ടെന്നാണ് കണ്ടെത്തുന്നതെങ്കില്‍ അന്വേഷണത്തിന് ശുപാർശ ചെയ്യാം.

വ്യാഴാഴ്ച വൈകീട്ടാണ് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്‌ക്ക് ദർവേശ് സാഹേബിന്റെ ശുപാർശയിൽ എം.ആർ. അജിത്കുമാറിനും സസ്പെൻഷനിലുള്ള എസ്.പി. എസ്. സുജിത്ദാസിനുമെതിരേ അന്വേഷണത്തിനു സർക്കാർ ഉത്തരവിട്ടത്.

ഭരണകക്ഷി എം.എൽ.എ.യായ പി.വി. അൻവർ അജിത് കുമാറിനും സുജിത് ദാസിനുമെതിരേ ഒട്ടേറെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. 

പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിലും ആരോപണങ്ങൾ അൻവർ ആവർത്തിച്ചു.

ഇതിനു പിന്നാലെയാണ് വിജിലൻസ് അന്വേഷണത്തിന് പോലീസ് മേധാവി ശുപാർശ നൽകിയത്. 

ഈ ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചശേഷം ആഭ്യന്തര-വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവ് പുറത്തിറക്കുകയായിരുന്നു.

എ.ഡി.ജി.പി.ക്കെതിരായി നേരിട്ടുലഭിച്ച പരാതികളിൽ സർക്കാർ നിർദേശം വരുന്നതുവരെ പ്രാഥമിക പരിശോധന വേണ്ടെന്ന നിലപാടിലുമായിരുന്നു വിജിലൻസ്. ഇതിനിടെയാണ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !