ചെന്നൈ: ജീവിതത്തില്‍ തിരിച്ചടിയോ പ്രതിസന്ധിയോ നേരിടുമ്പോള്‍ തളര്‍ന്നു പോകുന്നവര്‍ക്ക് പ്രചോദനമാണ് ഉഷാറാണി.
ആര്‍മി എജ്യുക്കേഷന്‍ കോര്‍പ്സില്‍ ഉദ്യോഗസ്ഥനായിരിക്കുമ്പോഴാണ് ഉഷാറാണിയുടെ ഭര്‍ത്താവ് ക്യാപ്റ്റന്‍ ജഗ്താര്‍ സിങ് തീവണ്ടി അപകടത്തില്‍ മരിക്കുന്നത്. നാല് വര്‍ഷം മുമ്പായിരുന്നു സംഭവം. വിധിയുടെ മുന്നില്‍ പകച്ചു നില്‍ക്കാതെ സൈന്യത്തിന്റെ ഭാഗമായിരിക്കുകയാണ് ഉഷ റാണി.ആത്മധൈര്യവും കഠിന പ്രയത്നവുമാണ് ഉഷ റാണിയെ സൈന്യത്തിലെത്തിച്ചത്. കുട്ടികളെ വളര്‍ത്തിയെടുക്കുന്നതിനോടൊപ്പം ബിരുദപഠനവും ഉഷാ റാണി പൂര്‍ത്തിയാക്കി. പിന്നീട് ആര്‍മി പബ്ലിക് സ്കൂളില്‍ അധ്യാപികയായി ജോലി ചെയ്തു.
അവിടെ നിന്നാണ് സൈന്യത്തില്‍ ചേരാന്‍ ഉഷാ റാണിക്ക് ആഗ്രഹം തോന്നുന്നത്. അങ്ങനെ കഴിഞ്ഞ വര്‍ഷം വിവാഹ വാര്‍ഷിക ദിനത്തില്‍ ഉഷാ റാണി പരിശീലനം ആരംഭിച്ചത്.
ഉഷാറാണി അടക്കം 250 പേരാണ് കരസേനയില്‍ ഓഫീസര്‍മാരായി ഇന്നലെ പാസിങ് ഔട്ട് പരേഡ് പൂര്‍ത്തിയാക്കിയത്. ചെന്നൈ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ 11 മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ഓഫീസര്‍മാര്‍ വിവിധ മേഖലകളിലെ കരസേനാ യൂണിറ്റുകളില്‍ ചുമതലയേല്‍ക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.