ചെന്നൈ: മലയാള സിനിമയില്‍ നിന്ന് മാറി നിന്നതിനെതിരെ ഉയർന്ന വിമർശനങ്ങളില്‍ പ്രതികരിച്ച് നടൻ റഹ്മാൻ.
തനിക്ക് തമിഴ് സിനിമകളില്‍ നിന്നാണ് കൂടുതല്‍ ഓഫറുകള്‍ വന്നിരുന്നതെന്നും നല്ല കഥാപാത്രങ്ങള്‍ ചെയ്യാനുള്ള അവസരങ്ങള്‍ തന്നെ തേടിയെത്തിയെന്നും റഹ്മാൻ പറഞ്ഞു.റഹ്മാൻ, സൈജു കുറുപ്പ്, ടിനി ടോം എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ബാഡ് ബോയ്സ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റഹ്മാൻ.
"മലയാള സിനിമയില്‍ നിന്നും ആരും എന്നെ മാറ്റി നിർത്തിയിട്ടില്ല. തമിഴില്‍ ഒരുപാട് നല്ല അവസരങ്ങള്‍ വന്നിരുന്നു. അതുകൊണ്ട് പോയി.
തമിഴ് സിനിമയില്‍ അഭിനയിക്കുമ്പോള്‍ നല്ല കാശ് കിട്ടും അതിനാലാണ് ഞാൻ തമിഴിലേക്ക് പോയത് എന്നൊക്കെ പലരും പറയാറുണ്ട്. തമിഴ് സിനിമകള്‍ ചെയ്യാൻ തുടങ്ങിയപ്പോള്‍ പിന്നീട് എല്ലാം വിജയിച്ചു.
തമിഴില്‍ ആറ് മാസമോ, ഒരു വർഷമോ മുമ്പ് എല്ലാ തീരുമാനിക്കും. പക്ഷേ മലയാള സിനിമയില്‍ അങ്ങനെയല്ല, അടുത്താഴ്ചയോ അടുത്ത മാസമോ ഡേറ്റ് വേണമെന്നൊക്കെ പറയും. അങ്ങനെ ഒരുപാട് മലയാളം സിനിമകള്‍ എനിക്ക് നഷ്ടമായിട്ടുണ്ട്.
തമിഴിലേക്ക് പോകാൻ കാരണം മമ്മൂട്ടിയും മോഹൻലാലും എന്ന് പറയുന്നത് കേള്‍ക്കു സോള്‍ നല്ല വിഷമം തോന്നാറുണ്ട്. അവർ രണ്ട് പേരും അന്നും ഇന്നും എന്റെ അടുത്ത സുഹൃത്തുക്കളാണ്. ഞാൻ അവരുമായി ഇപ്പോഴും നല്ല ക്ലോസാണ്. പക്ഷേ, അതൊന്നും ആരും അറിയുന്നില്ലെന്ന് മാത്രം".
അന്നത്തെ സിനിമകളില്‍ വണ്‍ മാൻ ഷോ കളികളൊന്നുമില്ല. ഞാനും മമ്മൂട്ടിയും മോഹൻലാലുമൊക്കെ എത്രയോ സിനിമകള്‍ ചെയ്തിട്ടുണ്ട്. അന്നൊന്നും ആർക്കും പരാതികളില്ല.
ആ സീനില്‍ അയാള്‍ കൂടിപോയെന്നോ തങ്ങള്‍ക്ക് ഫൈറ്റ് ഇല്ലന്നോ അങ്ങനെയൊന്നുമില്ല. എന്നാല്‍ ഇപ്പോഴത്തെ സിനിമകളില്‍ വണ്‍ മാൻ ഷോ കളികളാണ് നടക്കുന്നതെന്നും റഹ്മാൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.