ബംഗ്ലാദേശ്: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൊല കേസിൽ പ്രതിയാക്കി അന്വേഷണത്തിന് ബംഗ്ലാദേശ് കോടതിയുടെ ഉത്തരവ്.
കഴിഞ്ഞ മാസം ആഭ്യന്തര കലാപത്തിനിടെ ഒരാളെ പോലീസ് കൊലപ്പെടുത്തിയ സംഭവത്തിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും അവരുടെ ഭരണത്തിലെ ആറ് ഉന്നത വ്യക്തികൾക്കുമെതിരെ ബംഗ്ലാദേശിലെ കോടതി കൊലപാതക അന്വേഷണം ആരംഭിച്ചു.
പലചരക്ക് വ്യാപാരിയായ അബു സയീദിൻ്റെ കൊലപാതകത്തിൽ സ്വകാര്യ പൗരനായ അമീർ ഹംസ നിയമപരമായ കേസ് ഫയൽ ചെയ്തതിനെത്തുടർന്ന് തലസ്ഥാനമായ ധാക്കയിലെ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച കേസ് സ്വീകരിച്ചതായി ഹംസയുടെ അഭിഭാഷകൻ അൻവാറുൽ ഇസ്‌ലാം പറഞ്ഞു.
ജൂലൈ 19 ന് ധാക്കയിലെ മുഹമ്മദ്പൂർ പ്രദേശത്ത് സർക്കാർ ജോലികളിലെ ക്വാട്ടയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കും മറ്റ് ആളുകൾക്കും നേരെ പോലീസ് വെടിവച്ചതിനെത്തുടർന്ന് സയീദിന് വെടിയേറ്റു. തനിക്ക് സയീദുമായി ബന്ധമില്ലെന്നും എന്നാൽ കേസ് ഫയൽ ചെയ്യാൻ സയിദിന്റെ കുടുംബത്തിന് സാമ്പത്തികം ഇല്ലാത്തതിനാലാണ് സ്വമേധയാ കോടതിയെ സമീപിച്ചതെന്നും ഹംസ പറഞ്ഞു.
അക്രമം അടിച്ചമർത്താൻ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട ഹസീനയാണ് പൊലീസ് വെടിവെപ്പിന് പിന്നിലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
“ശൈഖ് ഹസീനയുടെ കുറ്റകൃത്യങ്ങൾക്ക് ഈ നിയമനടപടി സ്വീകരിക്കാൻ ധൈര്യം കാണിച്ച ആദ്യത്തെ സാധാരണ പൗരനാണ് ഞാൻ. കേസ് അവസാനിക്കുന്നത് വരെ ഞാൻ കാണും,” ഹംസ വാർത്താ ഏജൻസിയോട് പറഞ്ഞു.
മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ, ഹസീനയുടെ അവാമി ലീഗ് പാർട്ടിയുടെ ജനറൽ സെക്രട്ടറി ഒബൈദുൽ ക്വദർ, കൂടാതെ സർക്കാർ നിയോഗിച്ച നാല് ഉന്നത പോലീസ് ഓഫീസർമാർ എന്നിവരും കോടതിയിൽ പ്രതിസ്ഥാനങ്ങളിൽ ഉണ്ട്.
പ്രതിഷേധ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥി നേതാക്കൾ മുൻ പ്രധാനമന്ത്രിയുടെ കാലത്ത് നടന്നതായി ആരോപിക്കപ്പെടുന്ന കൊലപാതകങ്ങൾക്ക് വിചാരണ നേരിടണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു. 300-ലധികം പേരുടെ മരണത്തിനിടയാക്കിയ ആഴ്ചകളോളം കലാപത്തെ തുടർന്ന് ഹസീനയ്‌ക്കെതിരെ ഫയൽ ചെയ്ത ആദ്യ കേസാണിത്. ആയിരക്കണക്കിന് രാഷ്ട്രീയ എതിരാളികളെ നിയമവിരുദ്ധമായി കൊലപ്പെടുത്തിയതുൾപ്പെടെ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങൾ പഴയ സർക്കാറിനു നേരെ ആരോപിക്കപ്പെട്ടു.
സൈന്യവും എതിരായതിനെ തുടർന്ന് 76 കാരിയായ മുൻപ്രധാന മന്ത്രി ഓഗസ്റ്റ് 5 ന് അയൽരാജ്യമായ ഇന്ത്യയിലേക്ക് ഹെലികോപ്റ്ററിൽ പലായനം ചെയ്തു. തുടർന്ന് സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ സാമ്പത്തിക വിദഗ്ധൻ മുഹമ്മദ് യൂനുസ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിൻ്റെ തലവനായി കഴിഞ്ഞ ആഴ്ച സത്യപ്രതിജ്ഞ ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.