കോവളം: ബൈപ്പാസിൽ റോഡ് മുറിച്ചുകടക്കുമ്പോൾ മിനി ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു.
അംബേദ്കർ ഗ്രാമം വാർഡിൽ തുംബ്ലിയോട് ചരുവിള വീട്ടിൽ പരേതനായ ക്രിസ്റ്റഫറിൻ്റെയും രമണിയുടെയും മകൻ ജയൻ (54) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 4.15-ഓടെ കോവളം മുക്കോല ബൈപ്പാസിൽ പോറോട് പാലത്തിന് സമീപമായിരുന്നു അപകടം. ബൈപ്പാസിലെ രണ്ടാമത്തെ റോഡിലേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ കോവളം ഭാഗത്ത് നിന്നെത്തിയ മിനിലോറിയിടിക്കുകയായിരുന്നു.
അപകടത്തിൽ റോഡിൽ തെറിച്ച് വീണ് തലയ്ക്കും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റു. കോവളം പോലീസെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി. ചികിത്സയിലിരിക്കെ രാത്രി മരിച്ചു. സംഭവത്തിൽ കോവളം പോലീസ് കേസെടുത്തു. മരിച്ച ജയൻ കൂലിപ്പണിതൊഴിലാളിയായിരുന്നു. ഭാര്യ: ഉഷാകുമാരി, മകൾ: അജ്ഞന
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.