ലക്നൗ : അയോദ്ധ്യ രാമക്ഷേത്രത്തിലേയ്ക്ക് 2100 കോടി രൂപയുടെ ചെക്ക് ലഭിച്ചു. അതേസമയം, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ എഴുതിയ ചെക്ക് തപാല്‍ വഴി ട്രസ്റ്റിലേക്ക് അയച്ചതായി ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്രായ് സ്ഥിരീകരിച്ചു.
രണ്ട് ദിവസം മുമ്പാണ് ചെക്ക് തന്റെ ഓഫീസിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് കോടിക്കണക്കിന് രൂപയാണ് സംഭാവനയായി ലഭിച്ചത്. സ്വര്‍ണ്ണവും , വെള്ളിയും സംഭാവനയായി നല്കിയ ഭക്തരുമുണ്ട്. അതിനിടെയാണ് 2100 കോടിയുടെ ചെക്കും ക്ഷേത്രത്തിലെത്തിയത് .
അതേസമയം അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് ഇതുവരെ സംഭാവനയായി ലഭിച്ചത് 5,500 കോടി രൂപയാണ് . കഴിഞ്ഞ 10 മാസത്തിനുള്ളില്‍ 11 കോടി രൂപ വിദേശ സംഭാവനയായി ലഭിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാമക്ഷേത്രത്തിന് 2000 കോടിയിലധികം രൂപ സംഭാവന ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.