ഉറുഗ്വെ: ഫുട്ബോള്‍ മത്സരത്തിനിടെ കുഴഞ്ഞുവീണ ഉറുഗ്വേന്‍ ക്ലബ് താരം ചികിത്സയ്ക്കിടെ മരിച്ചു. ഉറുഗ്വേന്‍ ക്ലബ് നാസിയോണലിന്റെ പ്രതിരോധ നിരക്കാരനായ ജുവാന്‍ ഇസ്ക്വിയേര്‍ഡോ (27) ആണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരിച്ചത്.
ഉറുഗ്വേന്‍ ക്ലബ് നാസിയോണല്‍ ആണ് മരണവിവരം അറിയിച്ചത്.കഴിഞ്ഞയാഴ്ച ഒരു മത്സരത്തിനിടെയാണ് സംഭവം. ഓഗസ്റ്റ് 22-ന് ബ്രസീലില്‍ സാവോപോളോയ്ക്കെതിരായ കോപ്പ ലിബര്‍ട്ടഡോര്‍സ് മത്സരത്തിനിടെ ഇസ്ക്വിയേര്‍ഡോ മൈതാനത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയമിടിപ്പ് ക്രമരഹിതമായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. താരത്തിന്റെ മരണത്തില്‍ അഗാമായ ദുഃഖം രേഖപ്പെടുത്തുന്നതായി നാസിയോണല്‍ എക്സില്‍ കുറിച്ചു.
മൊറൂംബി സ്റ്റേഡിയത്തില്‍ നടന്ന കളിയുടെ 84-ാം മിനിറ്റിലാണ് ഇഷ്ക്വിയേര്ഡോ മൈതാനത്ത് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ താരത്തെ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.