തിരുവനന്തപുരം: നന്ദൻകോട് കൂട്ടക്കൊല കേസിലെ പ്രതി കേദല്‍ ജിൻസണ് രാജയെ കോടതിയില്‍ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. കേസിൻ്റെ വിചാരണ നവംബർ 13ന് ആരംഭിക്കും.
കേദല്‍ ജിൻസണ് രാജ കുറ്റം നിഷേധിച്ചു. പ്രതിയ്ക്ക് വിചാരണ മനസ്സിലാക്കാനുള്ള മാനസികനിലയുണ്ടെന്ന റിപ്പോർട്ട് കോടതിയില്‍ നേരത്തെ സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് വിചാരണ നടപടികള്‍ ആരംഭിക്കുവാനുള്ള പ്രാഥമിക നിയമ നടപടി കോടതി ആരംഭിച്ചത്.തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.2017 ഏപ്രില്‍ എട്ടിനാണ് നാടിനെ നടുക്കിയ കേഡല്‍ ജിൻസണ് രാജയുടെ മാതാപിതാക്കളും സഹോദരിയും ബന്ധുവും അതിദാരുണമായി കൊല്ലപ്പെട്ടത്.
മുഖ്യപ്രതിയായ കേദലിനെതിരെ ഗുരുതര കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍,മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുക, വീട് നശിപ്പിക്കല്‍ എന്നീ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.