തൃശ്ശൂർ: ഗുരുവായൂരില്‍ ചത്ത കോഴികളെ ഇറച്ചിയാക്കി വില്ക്കാൻ ശ്രമിച്ച ഇറച്ചിക്കട അടച്ച് പൂട്ടി. തൊഴിയൂരില്‍ പ്രവർത്തിക്കുന്ന അല്‍ അമനാഹ് ബീഫ് ആന്റ് ചിക്കൻ സെന്ററാണ് അടച്ച് പൂട്ടിയത്.
കടയില്‍ നിന്നും ചത്ത കോഴികളെ പിടിച്ചെടുത്തതിന് പിന്നാലെ ഗുരുവായൂർ നഗരസഭയാണ് നടപടി സ്വീകരിച്ചത്.വില്‍പ്പനയ്ക്കായി കടയിലേക്ക് ചത്ത കോഴികളെ എത്തിച്ചതായി ആരോഗ്യവകുപ്പിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്കായി എത്തിയതായിരുന്നു
ഉദ്യോഗസ്ഥർ. ഹെല്‍ത്ത് ഇൻസ്പെക്ടർമാരായ സുജിത് കുമാർ, കെ എസ് പ്രദീപ് എന്നിവരുടെ സംഘമാണ് കടയില്‍ എത്തിയത്. ഇവിടെ നിന്നും 75 കിലോയോളം വരുന്ന ചത്ത കോഴികളെ കണ്ടെത്തുകയായിരുന്നു. കോഴികള്‍ക്ക് പുറമേ ബീഫ് ബോട്ടിയും പിടിച്ചെടുത്തിട്ടുണ്ട്.
ഇതിന് പിന്നാലെ തന്നെ കട അടച്ച് പൂട്ടുകയായിരുന്നു. സംഭവത്തില്‍ ഉടമയ്ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.