ജയ്പുർ: രാജസ്ഥാനിൽ കനത്ത മഴ തുടരുന്നു. ശനിയാഴ്ച മുതൽ തുടങ്ങിയ ശക്തമായ മഴയിൽ വിവിധയിടങ്ങളിലായി ഇതുവരെ 15 മരണം റിപ്പോർട്ട് ചെയ്തു.
തലസ്ഥാനമായ ജയ്പൂരിലെ കനോട്ട അണക്കെട്ട് തുറന്നതിനെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അഞ്ച് പേർ മുങ്ങി മരിച്ചു.കിഴക്കൻ രാജസ്ഥാനിലെ കരൗലി ജില്ലയിലെ കരൗലിയിലും ഹിന്ദുവാനിലും ശനിയാഴ്ച രാത്രി മുതൽ തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് വെള്ളപ്പൊക്കമുണ്ടായി. ഭരത്പൂരിലെ നദിയിൽ കുളിക്കാനിറങ്ങിയ ശ്രീനഗർ ഗ്രാമത്തിലെ ഏഴ് യുവാക്കൾ മുങ്ങിമരിച്ചു.
കാണാതായവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. ജയ്പൂർ, ജയ്പൂർ റൂറൽ, ദൗസ, കരൗലി, സവായ് മധോപൂർ, ഗംഗാപൂർ, ഭരത്പൂർ എന്നിവിടങ്ങളിലെ സ്കൂളുകൾക്ക് തിങ്കളാഴ്ച ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.