'ഞാനിവിടെ നില്‍ക്കുമ്പോഴാണോ തോന്ന്യാസം കാണിക്കുന്നത്': കൈരളി ടിവി റിപ്പോര്‍ട്ടര്‍ക്കെതിരെ പ്രതിഷേധിച്ച പ്രവർത്തകരെ ശകാരിച്ച്‌ സതീശൻ,

പത്തനംതിട്ട: തന്നോടുള്ള കൈരളി ടി വി റിപ്പോർട്ടറുടെ ചോദ്യത്തില്‍ പ്രകോപിതരായ കോണ്‍ഗ്രസ് പ്രവർത്തകരെ ശകാരിച്ച്‌ തിരുത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

തുമ്പമണ്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തില്‍ കൈരളി ടി വി റിപ്പോർട്ടറോട് കയർക്കുകയും പ്രതിഷേധിക്കുകയും കയ്യേറ്റ ശ്രമം നടത്തുകയും ചെയ്ത പ്രവർത്തകരോട് താൻ നില്‍ക്കുമ്പോള്‍ ആണോ തോന്ന്യാസം കാണിക്കുന്നത് ചോദിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് ചൂടാവുകയായിരുന്നു. 

പ്രതിപക്ഷ നേതാവ് കടുപ്പിച്ചതോടെ പ്രവർത്തകർ ശാന്തരാവുകയായിരുന്നു. ഇത്തരം തോന്ന്യാസങ്ങള്‍ പാടില്ലെന്ന താക്കീതും നല്‍കിയാണ് പ്രതിപക്ഷ നേതാവ് സ്ഥലത്ത് നിന്ന് മടങ്ങിയത്. 

പത്തനംതിട്ട പന്തളത്ത് സ്വകാര്യ ആശുപത്രി പരിസരത്താണ് സംഭവം നടന്നത്. പ്രതിപക്ഷ നേതാവിനോടുള്ള ചോദ്യം പ്രവർത്തകർക്ക് ഇഷ്ടമായില്ല, കൈരളി ടിവി റിപ്പോർട്ടർക്ക് നേരെ നേരെ കയ്യേറ്റശ്രമം

സംഭവം ഇങ്ങനെ

പത്തനംതിട്ടയിലെ തുമ്പമണ്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി പി എം പ്രവർത്തകരും കോണ്‍ഗ്രസ് പ്രവർത്തകരും തമ്മില്‍ ശനിയാഴ്ച വലിയ തോതില്‍ സംഘർഷം ഉണ്ടായിരുന്നു. 

ഈ സംഘർഷത്തില്‍ പരിക്കേറ്റ നേതാക്കളെയും പ്രവർത്തകരെയും കാണാനായാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പന്തളത്തെ ആശുപത്രിയിലെത്തിയത്.

 ശേഷം മാധ്യമ പ്രവർത്തകരെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. അതിനിടയിലാണ് കൈരളി ടി വി റിപ്പോർട്ടർ തുമ്പമണ്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പു ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ അക്രമം കാണിച്ചില്ലേ എന്ന് പ്രതിപക്ഷ നേതാവിനോട് ചോദിച്ചത്.

 ഉത്തരം പറയാതെ പ്രതിപക്ഷ നേതാവ് മുന്നോട്ട് നീങ്ങവെയാണ് പ്രവർത്തകർ പ്രകോപനം കാട്ടിയത്. ആ ചോദ്യം അനാവശ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.

 ഈ സമയം വാഹനത്തില്‍ കയറിയ പ്രതിപക്ഷ നേതാവ് മടങ്ങിയെത്തിയാണ് പ്രവർത്തകരോട് തോന്ന്യാസം കാണിക്കരുതെന്ന് പറഞ്ഞ് ശകാരിച്ചത്. ഇതോടെ പ്രവർത്തകർ ശാന്തരാകുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !