പാലക്കാട്: കനത്തമഴയില്‍ വെള്ളം മുങ്ങിപ്പോയ പട്ടാമ്പി പാലം ഇന്ന് മുതല്‍ തുറന്നുകൊടുക്കും. നിബന്ധനകള്‍ക്ക് വിധേയമായി വാഹന ഗതാഗതത്തിന് തുറന്നു കൊടുക്കാനാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.
ഒരു സമയം ഒരു ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മാത്രം കടത്തി വിടണമെന്നും പാലത്തിന് മുകളില്‍ ആവശ്യമായ സുരക്ഷയും ഒരുക്കാനും നിർദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയില്‍ പട്ടാമ്പിപാലം മുങ്ങിപ്പോയിരുന്നു.വെള്ളം ഇറങ്ങിയപ്പോഴും പാലത്തിന്റെ കൈവരികള്‍ ഒഴുകിപ്പോയതിനാല്‍ വാഹന ഗതാഗതം നിർത്തലാക്കിയിരുന്നു. നിലവില്‍ പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിടുന്നില്ലെങ്കിലും കാല്‍നടയായി സഞ്ചരിക്കാൻ കഴിയും.
കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ജില്ലകളില്‍ ഒന്നാണ് പാലക്കാട്. 39 ദുരിതാശ്വാസ ക്യാമ്പുകള്‍ ആണ് ജില്ലയില്‍ തുറന്നതെന്ന് കളക്ടർ അറിയിച്ചിരുന്നു. കനത്ത മഴയെ തുടർന്ന് മണ്ണില്‍ വെള്ളത്തിൻ്റെ സാച്ചുറേഷൻ കൂടുതലായതിനാല്‍ മണ്ണിടിച്ചിലിനുള്ള സാധ്യത നില്‍ക്കുന്നുവെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.