കോഴിക്കോട്: ഉരുള്‍പൊട്ടല്‍ നാശം വിതച്ച കോഴിക്കോട്ടെ വിലങ്ങാട് അതിശക്തമായ മഴ. രാത്രിയോടെയാണ് വിലങ്ങാട് മലയോരത്ത് ഭീതി പടര്‍ത്തി അതിശക്തമായ മഴ ആരംഭിച്ചത്. ഇതോടെ വിലങ്ങാട് ടൗണ്‍ പാലം വീണ്ടും വെള്ളത്തിനടിയിലായി. പാലത്തിലൂടെയുള്ള ഗതാഗതം നിലച്ചു.
വന മേഖലയിലും അതിശക്തമായ മഴ പെയ്യുകയാണ്. ഉരുള്‍ നാശം വിതച്ച മഞ്ഞച്ചീളി മേഖലയില്‍ നിന്ന് 20 ഓളം കുടുംബങ്ങളെ നാട്ടുകാര്‍ മാറ്റി പാര്‍പ്പിച്ചു. വിലങ്ങാട് പാരിഷ് ഹാള്‍, മഞ്ഞക്കുന്ന് പാരിഷ് ഹാള്‍ എന്നിവിടങ്ങളിലേക്കാണ് കുടുംബങ്ങളെ മാറ്റിയത്ആറു കുടുംബങ്ങളിലെ 30 ഓളം പേരെ മഞ്ഞകുന്ന് പാരിഷ് ഹാളിലും വിലങ്ങാട് സെന്റ് ജോര്‍ജ് സ്കൂളിലുമായി മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഉരുള്‍പൊട്ടലുണ്ടായി വിണ്ടുകീറിയ പ്രദേശത്തോട് ചേര്‍ന്നുള്ള താമസക്കാരെയാണ് മാറ്റിയിട്ടുള്ളത്. അപകടസാധ്യതയുള്ള മേഖലയാണിതെന്ന് ജില്ലാ ഭരണകൂടത്തിന് പ്രത്യേക പഠന സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.