കോട്ടയം: ദേവസ്വം ബോർഡ് ക്ഷേത്രത്തില്‍ നിന്ന് ഭക്തയെ പൂജാരി അധിക്ഷേപിച്ച് ഇറക്കിവിട്ടതായി പരാതി. വഴിപാട് കഴിച്ചതിന്റെ ദക്ഷിണ കുറഞ്ഞു പോയെന്നാരോപിച്ചായിരുന്നു അധിക്ഷേപം നടത്തിയത്.
മേജർ കൊടുങ്ങൂർ ദേവീ ക്ഷേത്രത്തിലെ പൂജാരി അനിലിനെതിരെയാണ് കൊടുങ്ങൂർ സ്വദേശിനിയായ ഭക്ത പരാതി നല്‍കിയത്. പരാതി നല്‍കി മൂന്നാഴ്ച പിന്നിട്ടിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ലെന്ന് ഇവർ പറയുന്നു.. ഭർത്താവിന്റെ പേരില്‍ നടത്തിയ പ്രത്യേക വഴിപാടിന്റെ പ്രസാദം വാങ്ങിയപ്പോള്‍ നല്‍കിയ നൂറു രൂപ വലിച്ചെറിയുകയും മറ്റുള്ളവർ കാണ്‍കെ ഇറങ്ങിപ്പോവാൻ കൈ ചൂണ്ടി ആക്രോശിക്കുകയും ചെയ്തെന്നാണ് പരാതി.
ദക്ഷിണ കുറഞ്ഞു പോയതിന് ക്ഷമ ചോദിച്ച ശേഷം നാനൂറ് രൂപ കൂടി ചേർത്ത് അഞ്ഞൂറു രൂപ ഡെസ്കില്‍ വച്ച ശേഷം കരഞ്ഞു കൊണ്ട് ഇറങ്ങിപ്പോയെന്നും ഭക്ത പറഞ്ഞു.
തുടർന്ന് 23ന് മുണ്ടക്കയത്തുള്ള ദേവസ്വം കമ്മിഷണർക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. തന്റെ മൊഴി പോലും ഇതുവരെ രേഖപ്പെടുത്തിയില്ലെന്നും ഭക്ത പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.