ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്സ് ഗുസ്തിയില്‍ അയോഗ്യത കല്‍പ്പിച്ചത് ചോദ്യംചെയ്തും വെള്ളി മെഡല്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും വിനേഷ് ഫോഗട്ട് നല്കിയ അപ്പീല്‍ തള്ളിയ അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതിയുടെ തീരുമാനത്തില്‍ ഞെട്ടലും നിരാശയും രേഖപ്പെടുത്തി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് പി.ടി. ഉഷ.
പാരീസ് ഒളിമ്പിക് ഗെയിംസില്‍ 50 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ പങ്കിടണമെന്ന വിനേഷിന്റെ അപേക്ഷ നിരസിച്ച തീരുമാനം, വിനേഷിനും പ്രത്യേകിച്ച് കായിക സമൂഹത്തിനും കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണെന്ന് ഉഷ പറഞ്ഞു.100 ഗ്രാമിന്റെ നാമമാത്രമായ വ്യത്യാസവും അതിനെത്തുടര്‍ന്നുള്ള അനന്തരഫലങ്ങളും വിനേഷിന്റെ കരിയറിന്റെ കാര്യത്തില്‍ മാത്രമല്ല, അവ്യക്തമായ നിയമങ്ങളെക്കുറിച്ചും അവയുടെ വ്യാഖ്യാനത്തെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസ്താവനയില്‍ പറഞ്ഞു.
തുടര്‍ന്നുള്ള നിയമപോരാട്ടങ്ങള്‍ക്ക് എല്ലാ സഹായങ്ങളും വിനേഷിന് നല്‍കുമെന്നും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.