ഇടുക്കി വാഗമണ്ണിലും പരുന്തുംപാറയിലും നൂറു കണക്കിന് ഭൂമി കയ്യെറിയതായി കണ്ടെത്തിയെങ്കിലും നടപടി എടുക്കാതെ സർക്കാർ..പാലാ ഭരണങ്ങാനം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് മാഫിയകൾക്കും പങ്കുള്ളതായി സംശയം.

ഇടുക്കി: പരുന്തുംപാറയില്‍ 110 ഏക്കര്‍ കയ്യേറ്റം കണ്ടെത്തിയ സംഭവത്തില്‍ തുടര്‍നടപടി സ്വീകരിക്കാതെ റവന്യൂ വകുപ്പ്.

41.5 ഏക്കര്‍ ഭൂമി തിരിച്ച് പിടിച്ചു എന്ന് പറയുമ്പോഴും കയ്യേറ്റക്കാരുടെ പട്ടിക ഇതുവരെ അധികൃതര്‍ പൊലീസിന് കൈമാറിയിട്ടില്ല.

കയ്യേറ്റക്കാര്‍ക്കെതിരെ ലാന്‍ഡ് കണ്‍സര്‍വെന്‍സി ആക്ട് പ്രകാരം കേസ് എടുക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍ കയ്യേറ്റക്കാരുടെ പേര് വിവരങ്ങള്‍ ഇതുവരെ റവന്യൂ വകുപ്പ് പൊലീസിന് കൈമാറിയിട്ടില്ല.

പരുന്തുംപാറയിലെ വിനോദസഞ്ചാര മേഖലയില്‍ 110 ഏക്കര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറിയിട്ടുണ്ടെന്നായിരുന്നു പീരുമേട് തഹസില്‍ദാരുടെ കണ്ടെത്തല്‍. 

ഇതില്‍ ഇടുക്കി ജില്ലാ കളക്ടര്‍ ആയിരുന്ന ഷീബ ജോര്‍ജ് തുടര്‍നടപടികള്‍ക്ക് ഉത്തരവിടുകയും ചെയ്തു. ആദ്യ നടപടിയായി 41. 5 ഏക്കര്‍ സ്ഥലം തിരിച്ചു പിടിച്ചു എന്നാണ് റവന്യൂ വകുപ്പ് പറയുന്നത്. എന്നാല്‍ ഇതിലും വ്യക്തത കുറവുണ്ട്.

കോട്ടയം പാലാ സ്വദേശികൾക്കും വാഗമൺ പരുന്തുംപാറ ഭാഗങ്ങളിൽ കയ്യേറ്റങ്ങളിൽ പങ്കുള്ളതായി വിവരങ്ങൾ ഉണ്ട് ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന കയ്യേറ്റങ്ങളിലും അനധികൃത നിർമ്മാണങ്ങളിലും സർക്കാർ സ്വീകരിക്കുന്നത് മൃദു സമീപനമാണെന്നും ആരോപണമുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !