പാലാ /കാവുംകണ്ടം :ബസ് തട്ടി ബൈക്ക് യാത്രക്കാരന്റെ കാലിന് ഗുരുതര പരിക്കേറ്റു.. ഇന്ന് രാവിലെ 7.15 ന് കാവുംകണ്ടത്ത് വെച്ചാണ് അപകടം.
ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് മറ്റത്തിപ്പാറ സ്വദേശിയായ പള്ളിപ്പടിക്കൽ ജിസ് ജെയിംസിനെ മാറാനാത്ത ബസ് നിയന്ത്രണം വിട്ട് ഇടിച്ചുതെറിപ്പിച്ചത്. കാലിന് ഗുരുതര പരിക്കേറ്റ ജിസിനെ പ്രവിത്താനം കാവുകാട്ട് മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.റോങ്ങ് സൈഡിൽ കൂടി വന്ന് ബൈക്കിൽ കയറിഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് തെറിച്ചു വീണാണ് കാലിന് ഗുരുതര പരിക്കേറ്റത്.അശ്രദ്ധമായ ഡ്രൈവിംഗും അമിത സ്പീഡുമാണ് അപകടത്തിനിടയാക്കിയത് .മിക്കവാറും ഇത്തരം അപകടങ്ങൾ തുടർക്കഥ യാവുകയാണ്.
യാത്രക്കാർ പലപ്പോഴും ഭീതിയോടെയാണ് ബസ്സിൽ യാത്ര ചെയ്യുന്നത്. കാവുംകണ്ടം പ്രദേശത്തെ റോഡിലെ കുഴിയും ചെളിയും വാഹനങ്ങൾക്ക് എന്നും അപകട ഭീഷണിയാണ്. റോഡിന്റെ ഇരുവശവും കാടുകയറി മൂടിയ നിലയിലാണ്.ജോജോ ജോസഫ് പടിഞ്ഞാറയിൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. ഫാ .സ്കറിയ വേകത്താനം, അഭിലാഷ് കോഴിക്കോട്ട്,ഡേവീസ് . കെ. മാത്യു കല്ലറയ്ക്കൽ ,ബേബി തോട്ടാക്കുന്നേൽ,ജോസ് കോഴിക്കോട്ട് സാബു വാദ്ധ്യാനത്തിൽ, രാജു അറക്കകണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.