ആലപ്പുഴ:പാലസ് വാർഡിൽ ഇരുമ്പ് പാലത്തിന് സമീപം കണ്ടേലാറ്റു ചിറയിൽ വീട്ടിൽ ഷാബ്ദ്ദീൻ മകൻ സിയാദിനെ ആക്രമിച്ച കേസിൽ പ്രതിയായ കൈതവന പാടൂർ വീട്ടിൽ ജിത്തുവാണ് (25) അറസ്റ്റിലായത്.
16 8 2024 തീയതി വൈകിട്ട് ഏഴുമണിയോട് കൂടിയായിരുന്നു കേസിനാസ്പദമായ സംഭവം , പ്രതി മദ്യപിച്ച് ബഹളം വെച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധം നിമിത്തം നാലോളം പേർ ചേർന്ന് സിയാദിനെ മർദ്ദിച്ച ശേഷം വെട്ടുകത്തി ഉപയോഗിച്ച് പരിക്ക് ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് ബഹളം കേട്ട് നാട്ടുകാർ വന്നപ്പോൾ പ്രതികൾ ഓടിമറഞ്ഞു തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തവെപോലീസിന് പ്രതികളുടെ സാന്നിധ്യത്തെക്കുറിച്ച് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പ്രതികളും മറ്റും ഒളിച്ചിരുന്ന വലിയപറമ്പ് പൊന്തക്കാട് ഭാഗത്തേക്ക് എത്തുകയും തുടർന്ന് ഡ്രോൺ പരിശോധനയിലൂടെ പ്രതികളുടെ സാന്നിധ്യം മനസ്സിലാക്കുകയും ആയിരുന്നു. പോലീസ് നീക്കം കണ്ട പ്രതികൾ ചിതറി ഓടുകയും പ്രതിയായ ജിതിൻ ലാലിനെ അന്വേഷണസംഘം പിന്തുടർന്ന് പിടിക്കുകയായിരുന്നു. മറ്റു പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ആലപ്പുഴ സൗത്ത് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ സബ്ഇൻസ്പെക്ടർ ആനന്ദ് വി എൽ മോഹൻകുമാർ സിപിഒ മാരായ ശ്യാം വിപിൻദാസ്, അരുൺ എന്നിവർ അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.