ലണ്ടൻ: ദിവസങ്ങളുടെ വ്യത്യാസത്തിൽ ബ്രിട്ടനിൽ മരിച്ചത് രണ്ട് മലയാളി യുവാക്കൾ. ഇരുവരുടെയും ആകസ്മിക വേർപാട് വിശ്വസിക്കാനാവാതെ വിഷമിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും.
ബ്യൂഡിൽ താമസിച്ചിരുന്ന കോതമംഗലം സ്വദേശി ഹനൂജ് എം കുര്യാക്കോസും വാർവിക്കിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശിയായ അബിൻ രാമദാസുമാണ് ദിവസങ്ങളുടെ വ്യത്യാസത്തിൽ മരിച്ചത്. മരണം നടന്നു 1 മാസം പോലുമാകുന്നതിനു മുൻപേ ആണ് അടുത്ത മരണം എന്നത് യുകെ മലയാളികളെ ഞെട്ടിപ്പിക്കുന്നു.
 |
അബിൻ, ഹനൂജ് |
വീട്ടിൽവച്ചുണ്ടായ ഹൃദയാഘാതത്തെത്തുടർന്നാണ് വാർവിക്കിൽ താമസിക്കുന്ന അബിൻ രാമദാസ് മരിച്ചത്. ഫോൺ ചെയ്തിട്ട് പ്രതികരണം ഇല്ലാതെ വന്നതോടെ സുഹൃത്തുക്കൾ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് അബിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അവധിക്കാലമായതിനാൽ ഭാര്യയും മക്കളും നാട്ടിലാണ്. സംസ്കാര ശുശ്രുഷകൾ പിന്നീട് നടക്കും.
സതേൺ ഇംഗ്ലണ്ടിലെ ബ്യൂഡിൽ താമസിച്ചിരുന്ന ഹനൂജ് എം കുര്യാക്കോസ് തലച്ചോറിലുണ്ടായ രക്തസ്രാവം മൂലം ജൂലൈ 24 നാണു മരണപ്പെട്ടത്. കെയർഹോമിലെ ജീവനക്കാരനായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. ഇളയകുട്ടി നാട്ടിൽ ഹനൂജിന്റെ മതാപിതാക്കൾക്കൊപ്പമാണുള്ളത്. ഭാര്യ: ദിവ്യ. മക്കൾ: അയാൻ ഹനൂജ്, ആരോൺ ഹനൂജ്.
കോതമംഗലം പുന്നെക്കാട് മാപ്പാനിക്കാട്ട് ഹനൂജ് എം. കുര്യാക്കോസ് (40) ന്റെ സംസ്കാര ശുശ്രുഷകൾ ആഗസ്റ് 9 ന് 3.00 മണിയ്ക്ക് പുന്നേക്കാട് സെന്റ് ജോർജ് ഗത്‌സിമോൻ പള്ളി സെമിത്തേരിയിൽ നടന്നു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.