D. prasad
കോട്ടയം :പാലാ നഗരത്തിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷവും ഘോഷയാത്രയും അവസാനിക്കുന്നത് മുരിക്കുംപുഴ ക്ഷേത്രത്തിലാണ്.
അവിടെ എത്തുന്ന നൂറ് കണക്കിന് ബാലിക ബാലന്മാർക്കും അതിൽ ഏറെ വരുന്ന ഭക്തജനങ്ങൾക്കും ആഘോഷ സമിതി വിതരണം ചെയ്യുന്നത് ഭഗവാന് ഏറ്റവും ഇഷ്ടപ്പെട്ട പാൽപായസം തന്നെയാണ്.വർഷങ്ങളായി ഇവിടെ വിതരണം ചെയ്യുന്ന രുചി സമൃദ്ധമായ പാൽ പായസം ഉണ്ടാക്കി നൽകുന്നത് മണി ചേട്ടൻ മോന്തക്കരയും, ബിനു കണ്ടത്തിലും ആണ്.
ഇരുവരെയും ഇന്നലെ മുരിക്കുംപുഴ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ആദരിച്ചിരുന്നു. എന്നാൽ രംഗബോധമില്ലാത്ത കോമാളിയായി മരണം കടന്നുവന്നപ്പോൾ പ്രിയ സഹോദരൻ ബിനു ഇന്ന് നമ്മെ എല്ലാവരെയും വിട്ടുപിരിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.