കാൻബറ:ആസ്ത്രേലിയന്‍ മലയാളിയുടെ നിശ്ചയദാർഢ്യത്തിനും, ശ്രേഷ്ഠമായ വ്യക്തിത്വത്തിനും ഉത്തേജനം നല്‍കിയ മാതൃകയായി ജിൻസൺ.
നോർത്തേൺ ടെറിറ്റോറിയുടെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതപ്പെട്ട ഇന്നലെ. പ്രവാസിയായി വന്നിറങ്ങിയ മണ്ണിൽ വെന്നിക്കൂടി പാറിച്ച് മന്ത്രി സഭയില്‍ എത്തിച്ചേർന്ന് ഓസ്ട്രേലിയന്‍ മലയാളി ജിൻസൺ ചാൾസ് തിരഞ്ഞെടുക്കപ്പെട്ടു2011 ൽ ഈ ഓസ്ട്രേലിയയുടെ മണ്ണിൽ കാലുകുത്തിയ മലയാളി, നീണ്ട 14 വർഷങ്ങൾക്കിപ്പുറം ആ രാജ്യത്തെ നിയമ നിർമാണ സഭയിൽ, ജനധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെടുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല. നമ്മുടെ സമൂഹം, ഈ നാട്ടിൽ അംഗീകരിക്കപ്പെട്ടു എന്നതിന്റെ തെളിവാണ്, ജിൻസൺ ചാൾസ്ന്റെ വിജയത്തിലൂടെ തെളിയിക്കപ്പെടുന്നത്
20ലധികം വര്ഷങ്ങളുടെ രാഷ്ട്രീയ പാരമ്പര്യവും. നോർത്തേൺ ടെറിറ്ററി പാർലിമെന്റിലെ ഡെപ്യൂട്ടി ചീഫ് മിനിസ്റ്ററും ആയിരുന്ന, ലേബർ പാർട്ടിയുടെ ഏറ്റവും കരുത്തുറ്റ കേറ്റ് വാർഡൻ എന്ന ബഹുമുഖ പ്രതിഭയെയാണ് ജിൻസൺ 60 ശതമാനത്തിലധികം വോട്ടുകൾക്ക് തോല്‍പ്പിച്ചത്.
ഭാര്യ അനു, രണ്ട് കുഞ്ഞുങ്ങളുമുണ്ട് ഇപ്പോഴത്തെ നിയുക്ത മന്ത്രി ജിൻസൺ ചാൾസ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.