പാലക്കാട്: വടക്കഞ്ചേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. വടക്കഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് യെസ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. സ്ഥാപന ഉടമ വിഷ്ണുരാജിനെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
യൂറോപ്പില്‍ ജോലി വാഗ്ദാനം നല്കി പല തവണയായി പണം വാങ്ങി. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ജോലിയായില്ല. പണം തിരികെ ചോദിച്ചപ്പോള്‍ നല്‍കിയില്ല. തുടര്‍ന്നാണ് എസ് പി ഓഫീസില്‍ പരാതി നല്‍കിയതെന്ന് പരാതിക്കാരന് പറഞ്ഞു.ഇതു പോലെ വഞ്ചിതരായത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള നിരവധി ചെറുപ്പക്കാരാണ്. സമൂഹ മാധ്യമങ്ങളിലൂടെ പരസ്യം കണ്ടാണ് ഇവര്‍ കണ്ട്രോള് യെസ് എന്ന സ്ഥാപനവുമായി ബന്ധപ്പെടുന്നത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വാങ്ങുന്നത് മൂന്നും നാലും ലക്ഷം രൂപയാണ്.
‘2019ല്‍ ലാണ് പണം നല്‍കിയത്. ആദ്യം മാള്‍ട്ടയില്‍ ജോലി ശരിയാക്കാമെന്ന് പറഞ്ഞു. പിന്നെ പോളണ്ട് പറഞ്ഞു. അവസാനം ചെക്ക് റിപ്പബ്ലിക് എന്നാണ് പറഞ്ഞത്. മൂന്നര ലക്ഷം രൂപ കൊടുത്തിട്ട് 10,000 രൂപ മാത്രമാണ് തിരിച്ചുതന്നത്. ഇത്രയും വര്‍ഷം നഷ്ടമായി. ഞങ്ങളുടെ ജീവിതം വെച്ചാ ഇവര്‍ കളിക്കുന്നത്’- പരാതിക്കാരി പറഞ്ഞു.
സ്ഥാപനത്തില്‍ നേരിട്ട് പോയി അന്വേഷിക്കുമ്പോള്‍ ഭീഷണി. പണം തിരികെ തരാന്‍ പറയുമ്പോള്‍ ചെക്ക് തരും. മാറാന്‍ ചെല്ലുമ്പോള്‍ പണം കിട്ടില്ല. ഒടുവില്‍ സഹികെട്ടാണ് പരാതി കൊടുത്തതെന്ന് ഒരു യുവാവ് പറഞ്ഞു. വടക്കഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഉടമ വിഷ്ണുരാജ് ഒളിവിലാണ്. ഇയാളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.