അർജുനായുള്ള തിരച്ചിൽ നിലച്ചു..' ഇനിയെന്ത് എന്നത് അധികാരികൾക്ക് മുൻപിൽ ഉത്തരമില്ലാത്ത ചോദ്യം

കർണാടക: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള ഗംഗാവലി പുഴയിലെ തിരച്ചിൽ ഇന്നലെയും നടന്നില്ല. സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേനയുടെ പ്രതിനിധികൾ ബോട്ടിൽ പുഴയിൽ സാധാരണ പരിശോധന നടത്തി.

ജലയാനവുമായി ബന്ധിപ്പിക്കുന്ന മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു തിരച്ചിലിനു സന്നദ്ധമാണെന്നു തൃശൂരിലെ കേരള കാർഷിക സർവകലാശാലാ പ്രതിനിധികൾ ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തെ അറിയിച്ചു. കർണാടക, കേരള സർക്കാരുകൾ പരസ്പരം ചർച്ച ചെയ്ത ശേഷമാവും ഇതിൽ അന്തിമ തീരുമാനമുണ്ടാവുക.

തിരച്ചിലിന് ഗംഗാവലി പുഴയിലെ മണ്ണ് നീക്കുന്നതുമായി ബന്ധപ്പെട്ടാണ് തൃശൂർ കാർ‌ഷിക സർവകലാശാലയിൽനിന്നുള്ള പ്രതിനിധികൾ സ്ഥലം സന്ദർശിച്ചു പരിശോധന നടത്തിയത്. ജലയാനവുമായി ബന്ധിപ്പിക്കുന്ന മണ്ണുമാന്തി യന്ത്രമാണ് തൃശൂരിൽനിന്ന് എത്തിക്കുക. ഇക്കാര്യം ഉത്തര കന്നഡ ജില്ലാ ഭരണകൂടം  തൃശൂർ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. 

കഴിഞ്ഞദിവസം ഗംഗാവലി പുഴയിൽ പരിശോധന നടത്തിയ സംഘത്തിൽ സർവകലാശാലയുടെയും കേരള സർക്കാരിന്റെയും പ്രതിനിധികൾ ഉണ്ടായിരുന്നു. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലുമായി ഇവർ ചർച്ച നടത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !