പകർച്ചപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ പടർന്നുപിടിക്കുന്നു; ആശുപത്രികളിലെത്തുന്നവർ മാസ്ക് ധരിക്കണമെന്ന് ആരോഗ്യവിദഗ്‌ധർ

കോഴിക്കോട്: നിപയുടെയും കോവിഡിന്റെയും ജാഗ്രതക്കാലം കഴിഞ്ഞതോടെ ആശുപത്രികളിൽപ്പോലും മാസ്കിടാതെ ജനം. മഴക്കാലത്ത് പകർച്ചപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ പടർന്നുപിടിക്കുമ്പോഴാണ് ഒരുജാഗ്രതയുമില്ലാതെ ആളുകൾ ആശുപത്രികൾ കയറിയിറങ്ങുന്നത്.

മെഡിക്കൽ കോളേജിൽ അതീവ ശ്രദ്ധവേണ്ട വിഭാഗങ്ങളിൽപ്പോലും ആരും മാസ്ക് ധരിക്കുന്നില്ല. സാനിറ്റൈസറും മിക്കയിടത്തുമില്ല. ജൂലായിൽ നിപ റിപ്പോർട്ട് ചെയ്തപ്പോൾ മെഡിക്കൽ കോളേജിൽ മാസ്ക് നിർബന്ധമാക്കിയിരുന്നെങ്കിലും ആശങ്കയകന്നപ്പോൾ അത് ഉപേക്ഷിച്ചു.

മുൻപ് കേട്ടിട്ടില്ലാത്ത പലരോഗങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ആശുപത്രികളിലെത്തുന്നവർ മാസ്ക് ധരിക്കണമെന്ന് ആരോഗ്യവിദഗ്‌ധർ പറയുന്നു. മഴക്കാലം തുടങ്ങിയപ്പോൾ മുതൽ 11-ഓളം പകർച്ചവ്യാധികളാണ് കേരളത്തിൽ പടർന്നുപിടിക്കുന്നത്. 

ഇതിൽ വായുവിലൂടെ പകരുന്നവയുടെ എണ്ണം കുറവാണെങ്കിലും അതിജാഗ്രതവേണം. ഇൻഫ്‌ലുവൻസ് എ വൈറസ് മൂലമുണ്ടാകുന്ന പനിയും മറ്റുമായി ഒട്ടേറെപ്പേർ ചികിത്സതേടുന്ന സാഹചര്യത്തിൽ മാസ്കില്ലാതെ ആശുപത്രികളിലെത്തുന്നവർ അസുഖം ചോദിച്ചുവാങ്ങുകയാണെന്ന് ഡോക്ടർമാർ പറയുന്നു.

ഇൻഫ്ലുവൻസ പോലുള്ളവ കൂടുന്ന സാഹചര്യത്തിൽ ഇങ്ങനെയുള്ള രോ​ഗികളുണ്ടാവാൻ സാധ്യതയുള്ള ആശുപത്രികളിൽ പോകുന്നവർ മാസ്ക് ധരിക്കുന്നത് നല്ലതാണ്.

നിപ കൂടുതൽപ്പേരിലേക്ക് പടർന്ന 2018-ലും 2023-ലും ആശുപത്രിയിൽ നിന്നാണ് കൂടുതൽപേർക്ക് രോ​ഗം പിടിപെട്ടത്. ഇവിടങ്ങളിൽ മാസ്ക് ഇടുന്നതുതന്നെയാണ് നല്ലത്. മഞ്ചേരി മെഡിക്കൽ കോളേജിലൊക്കെ മാസ്ക് നിർബന്ധമായും ഉപയോ​ഗിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !