കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ വിവാദ പരാമർശവുമായി നടൻ ഷൈൻ ടോം ചാക്കോ.
‘‘പീഡനങ്ങൾ നേരിടുന്നുണ്ടെങ്കിൽ പീഡിപ്പിക്കുന്നവരോട് ചോദിക്കണം. ഞാൻ ആരെയും പീഡിപ്പിച്ചിട്ടില്ല. പീഡിപ്പിക്കുന്നത് കണ്ടിട്ടുമില്ല. ഒരു സ്ത്രീ പീഡനത്തിന് ഇരയായി എന്നു പറയുന്നതിനു മുൻപേ ആ സ്ത്രീയും പുരുഷനും തമ്മിൽ ഇടപാട് കാണുമല്ലോ. അപ്പോൾ തന്നെ ആ സ്ത്രീ കരണം നോക്കിയൊന്ന് കൊടുത്താൽ തീരാവുന്നതല്ലേ ഈ പ്രശ്നം’’ – ഷൈൻ ടോം ചാക്കോ പറഞ്ഞു.
‘‘പുതുതായി വരുന്ന പെൺകുട്ടിയെ ഇവിടെ ആരും പിടിച്ചുവച്ച് ഒന്നും ചെയ്യുന്നില്ല. റിപ്പോർട്ടിൽ പറയുന്നത് ഇവിടെ മാത്രം സംഭവിക്കുന്ന കാര്യമല്ല. ചുറ്റും നടക്കുന്ന കാര്യമാണ്.
ശക്തമായി ഉപയോഗിക്കുന്ന ഡ്രഗ്സ് എന്തൊക്കെയാണ് ?
ഡ്രഗ്സ് ഉപയോഗിക്കുന്നത് നിയമപരമാണ്. മദ്യവും മയക്കാൻ ഉപയോഗിക്കുന്ന ഡ്രഗ്സാണ്’’ – ഷൈൻ ടോം ചാക്കോ ക്ഷുഭിതനായി മാധ്യമങ്ങളോട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.