കൊച്ചി: ചേർത്തല നഗരസഭ 32–ാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്ന കൊച്ചുപറമ്പിൽ കെ.എസ്.ദിവാകരനെ കൊലപ്പെടുത്തിയെന്ന കേസിൽ സിപിഎം ചേർത്തല വെസ്റ്റ് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും ആറാം പ്രതിയുമായ ആർ.ബൈജുവിനു വധശിക്ഷ വിധിച്ചത് ഹൈക്കോടതി റദ്ദാക്കി. ബൈജു ഉൾപ്പെടെ ഒന്നു മുതൽ നാലുവരെയുള്ള പ്രതികൾക്കു 10 വർഷം കഠിന തടവു വിധിച്ചു.
ആലപ്പുഴ സെഷൻസ് കോടതി ജീവപര്യന്തം വിധിച്ച അഞ്ചാം പ്രതി സേതുകുമാറിനെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിട്ടയച്ചു. ഒന്നു മുതൽ 4 വരെ പ്രതികളായ മഞ്ജു (സുജിത്), സതീഷ്കുമാർ (കണ്ണൻ), പ്രവീൺ, ബെന്നി എന്നിവരുടെ ജീവപര്യന്തമാണു 10 വർഷം കഠിന തടവാക്കി കുറച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.