എറണാകുളം: മുത്തലാഖ് ചൊല്ലി യുവതിയെ ഉപേക്ഷിച്ചതായി പരാതി. പനയപ്പള്ളി സ്വദേശിയ്ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. രജിസ്ട്രേഡ് കത്തിലൂടെയാണ് തലാഖ് ചൊല്ലിയത്.
മുസ്ലിം വ്യക്തി നിയമപ്രകാരം സാക്ഷികളുടെ സാന്നിധ്യത്തില്‍ ബന്ധം തലാഖ് ചെയ്ത് വേർപ്പെടുത്തിയതായാണ് കത്തില്‍ പറയുന്നത്. യുവതിയുടെ പരാതിയില്‍ മട്ടാഞ്ചേരി പോലീസ് കേസെടുത്തു.മുത്തലാഖ് ചൊല്ലി ഭർത്താവ് ഉപേക്ഷിച്ച യുവതി മാധ്യമങ്ങളോട് തന്റെ ദയനീയാവസ്ഥ തുറന്നു പറഞ്ഞു. "വിവാഹജീവിതം ഒട്ടും പിൻവലിക്കാൻ പറ്റാത്ത തരത്തിലുള്ള മുത്തലാഖാണ് ചെയ്തിരിക്കുന്നത്.
ഒന്നാം തീയതിയാണ് അത് എനിക്ക് കിട്ടിയത്. പൂർണ്ണമായും ഒരു ബന്ധവും ഇല്ലെന്നാണ് കത്തില്‍ പറയുന്നത്. ആള്‍ക്ക് ചില പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ട് മാറി താമസിക്കുകയായിരുന്നു. അതില്‍ ഒരു കേസും നിലനില്‍ക്കുന്നുണ്ട്"-യുവതി പറഞ്ഞു.
മുത്തലാഖ് നിയമപ്രകാരം നിരോധിച്ചിട്ടും കേരളത്തില്‍ ഇത് മൂന്നാമത്തെ കേസാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവതി നിരവധി തവണ ഗാർഹിക പീഡനങ്ങള്‍ നേരിട്ടിട്ടുണ്ട്. ഇതിനെ തുടർന്നാണ് ഭർത്താവുമായി വേർപിരിഞ്ഞ യുവതി മാറി . ഇതിനിടയാണ് രജിസ്റ്റർ പോസ്റ്റിലൂടെ തലാഖ് ചൊല്ലി എന്നുള്ള കത്ത് അയക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.