ന്യൂഡല്‍ഹി: പാരിസ് ഓളിംപിക്സില്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധു, ടേബിള്‍ ടെന്നീസ് താരം ശരത് കമല്‍ എന്നിവര്‍ ഇന്ത്യന്‍ പതാകയേന്തും. ടോക്യോ ഒളിംപിക്സില്‍ ഷൂട്ടിങില്‍ വെങ്കലം നേടിയ ഗഗന് നാരാംഗാണ് ഇന്ത്യന്‍ സംഘത്തിന്റെ നായകന് (ഷെഫ് ഡെ മിഷന്). ഇതിഹാസ ബോക്സര്‍ മേരി കോമിനു പകരമാണ് നരംഗ് എത്തുന്നത്.
ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് അധ്യക്ഷ പിടി ഉഷയാണ് ടീം സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇന്ത്യക്കായി രണ്ട് ഒളിംപിക്സ് മെഡലുകള്‍ നേടിയ താരമാണ് സിന്ധു. മേരി കോമിനു പകരം വൈസ് ക്യാപ്റ്റനായിരുന്നു നാരാംഗ് നായകനാകുന്നത് സ്വാഭാവിക തീരുമാനമാണെന്നും അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.ഇക്കഴിഞ്ഞ ഏപ്രിലിലാണ് മേരി കോം ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു പിന്മാറുന്നതായി വ്യക്തമാക്കിയത്. വ്യക്തിപരമായ കാരണങ്ങല്‍ ചൂണ്ടിക്കാട്ടിയായിരുന്നു പിന്മാറ്റം.
നേരത്തെ ഇന്ത്യയുടെ അത്ലറ്റിക്സ് സംഘത്തെ തിരഞ്ഞെടുത്തിരുന്നു. ടോക്യോ ഒളിംപിക്സില്‍ പുതു ചരിത്രമെഴുതി സ്വര്‍ണം സ്വന്തമാക്കിയ ജാവലിന്‍ സെന്സേഷന് നീരജ് ചോപ്രയാണ് ടീം ക്യാപ്റ്റന്‍. മലയാളി പുരുഷ താരങ്ങളടക്കം 28 അംഗ അതില്റ്റിക്സ് സംഘമാണ് ഇന്ത്യക്കായി പാരിസില്‍ മാറ്റുരയ്ക്കുന്നത്,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.