ഇടുക്കി : അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കുമെന്ന് ക്ഷേമ പെൻഷൻ ലഭിക്കാത്തതിന്റെ പേരില്‍ സർക്കാരിനെതിരെ പിച്ചയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടി.
ഇതാണ് അടുത്ത ലക്ഷ്യമെന്നും അതിനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചതായും മറിയക്കുട്ടി പറയുന്നു. അടിമാലിയില്‍ മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മറിയക്കുട്ടി.നാട് കട്ടുമുടിച്ച് പെൻഷൻകാരുടെ ചട്ടിയില്‍ പിണറായി മണ്ണുവാരിയിട്ടു. പിണറായി വിജയൻ കുടുംബക്കാർക്ക് വേണ്ടി അഴിമതി ഭരണം നടത്തുകയാണെന്നും മറിയക്കുട്ടി തുറന്നടിച്ചു. അതേസമയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം മുടങ്ങിയത്.
ക്ഷേമപെൻഷനായി കാത്തിരിക്കുന്ന ആയിരങ്ങളുടെ ശബ്ദമായാണ് മറിയക്കുട്ടി പിച്ചച്ചട്ടിയുമായി തെരുവിലിറങ്ങിയത്. സംഭവത്തെ ഹൈക്കോടതിക്ക് മുന്നിലെത്തിക്കാനും മാറിയക്കുട്ടിക്ക് കഴിഞ്ഞു. പ്രതിമാസം 1,600 രൂപ കൊടുക്കാനില്ലേ എന്ന് കോടതി ആരാഞ്ഞപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയെന്ന ന്യായമായിരുന്നു സർക്കാരിന് പറയാനുണ്ടായിരുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.