ലഖ്നൗ: വിവാഹ പന്തലില്‍ കൂളറിന് മുന്നിലിരിക്കാന്‍ ബഹളം കൂട്ടിയതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ വിവാഹം മുടങ്ങി. തുടര്‍ന്ന് വരന് ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു.
വെള്ളി, ശനി ദിവസങ്ങളിലായി നടന്ന കല്യാണ ചടങ്ങിലാണ് സംഭവം. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ അതിഥികള്‍ തമ്മിലാണ് ഇരിപ്പിടത്തെക്കുറിച്ച് തര്‍ക്കമുണ്ടായത്. വരന്റെ ബന്ധുക്കളുടെ പെരുമാറ്റം മോശമായതിനെത്തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്ന് പിന്മാറി.ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 126 പ്രകാരമാണ് കേസെടുത്തത്. സംഭവത്തില്‍ വരന് ഹുകും ചന്ദ് ജയ്സ്വാള്‍, ബന്ധു പങ്കജ്, വധുവിന്റെ പിതാവ് നന്ദ് ജി ഗുപ്ത, സഹോദരന് രാജേഷ് ഗുപ്ത എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.