തിരുവനന്തപുരം: നാടിനെ നടുക്കിയ ഉരുള്‍പൊട്ടലിലുണ്ടായ വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിലും ചുരല്‍മലയിലും ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ നടന്നുവരികയാണെന്ന് മന്ത്രി എംബി രാജേഷ്.
അഞ്ച് മന്ത്രിമാർ വയനാട്ടില്‍ പ്രവർത്തനം ഏകോപിപ്പിക്കാൻ എത്തിയിട്ടുണ്ട്. 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ആവശ്യമായ ക്യാമ്പുകള്‍ ഇനിയും തുറക്കുമെന്ന് മന്ത്രി വ്യക്തമാക്കി.ദുരന്ത സാഹചര്യം വിലയിരുത്തി ഉത്തരവിന് കാത്തുനില്‍ക്കാതെ നടപടി സ്വീകരിക്കാൻ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിർദേശം നല്‍കിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥർ സജീവമായി ദുരന്തമുഖത്ത് ഉണ്ടാകും. ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്, ഭക്ഷണവും വെള്ളവും ലഭ്യമാക്കാനുള്ള സൗകര്യങ്ങള്‍ ഏർപ്പെടുത്തി.
ക്യാമ്പ് നില്‍ക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ മാത്രമല്ല സമീപമുള്ള തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും സഹായങ്ങള്‍ ലഭ്യമാക്കണം. ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങള്‍ അനുസരിച്ച് ഉദ്യോഗസ്ഥർ പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.