മലപ്പുറം: മലപ്പുറത്ത് സീനിയർ വിദ്യാർത്ഥികള്‍ ജൂനിയർ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചതായി പരാതി.റാഗിംങിനിടെയാണ് മർദനം. സംഭവത്തില്‍ വിദ്യാർത്ഥി പരാതി നല്‍കിയിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ആരോപണം
കഴിഞ്ഞ ദിവസം ആണ് വിദ്യാർത്ഥിക്ക് മർദനമേറ്റത്.കിഴിശ്ശേരി മുണ്ടംപറമ്പിലെ റീജനല്‍ കോളേജ് രണ്ടാം വർഷ വിദ്യാർത്ഥി കെ മുഹമ്മദ് നിഹാല്‍ (20) എന്ന വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. ഇതേ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികളാണ് നിഹാലിനെ ക്രൂരമായി മർദിച്ചത്.വൈകീട്ട് കോളേജ് വിട്ട് വീട്ടിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന നിഹാലിനെ സീനിയർ വിദ്യാർത്ഥികള്‍ മുണ്ടംപ്പറമ്പ് അങ്ങാടിയില്‍ വെച്ച് തടഞ്ഞ് വെക്കുകയായിരുന്നു.പിന്നാലെ ചാവി കൊണ്ട് മുഖത്തും തലക്കും കുത്തി പരുക്കേല്‍പ്പിക്കുകയുമായിരുന്നു.
മർദ്ദനത്തില്‍ വിദ്യാർഥിയുടെ തലപൊട്ടി നാല് തുന്നലുണ്ട്. സംഭവത്തെ തുടർന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നുള്ള റിപ്പോർട്ട് കിട്ടിയതിനു ശേഷം മാത്രമെ തുടർ നടപടികള്‍ സ്വീകരിക്കാനാകൂ എന്നാണ് പൊലീസ് പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.