ന്യൂഡൽഹി: മോദിസർക്കാരിൻ്റെ പതനം പ്രവചിച്ച് ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ്.
മോദി സർക്കാർ നിലവിൽ ദുർബലാവസ്ഥയിലാണ്. ആഗസ്റ്റ് മാസത്തോടെ സർക്കാർ താഴെവീഴാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.
എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടക്കാമെന്നതിനാൽ എല്ലാ പാർട്ടി പ്രവർത്തകരും സജ്ജമായിരിക്കണം, പാർട്ടിയുടെ സ്ഥാപകദിന പരിപാടിയിൽ ലാലു പ്രസാദ് യാദവ് പറഞ്ഞു.
ബിഹാറിൽ 40 ലോക്‌സഭാ സീറ്റുകളിലേക്കുള്ള പോരാട്ടത്തിൽ തേജസ്വി യാദവ്-രാഹുൽ ഗാന്ധി നേതൃത്വം നൽകിയ ഇന്ത്യ മുന്നണിക്ക് ഒമ്പത് സീറ്റുകൾ മാത്രമായിരുന്നു ലഭിച്ചിരുന്നത്. നിതീഷ് കുമാർ-നരേന്ദ്ര മോദി സഖ്യം 30 സീറ്റുകളിൽ വിജയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.